കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു

തിരുവനന്തപുരം. സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു. ഈ വർഷം കടമെടുക്കാവുന്ന തുകയിൽ 2700 കോടി രൂപ കൂടി ഒറ്റയടിക്കു കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് ധനവകുപ്പിന് ഇന്നലെ ലഭിച്ചു.

കിഫ്ബി എടുത്ത വായ്പ സംസ്ഥാന സർക്കാരിന്റെ വായ്പയായി കണക്കാക്കിയാണു കടമെടുപ്പു പരിധി വെട്ടിക്കുറച്ചത്. ഇനി മൂന്ന് മാസം കടമെടുക്കാനാവുക 937 കോടി മാത്രമായിരിക്കും. കേരളം പദ്ധതിയിട്ടത് 8000 കോടിയായിരുന്നു. കേന്ദ്രത്തിന്റേത് അപ്രതീക്ഷിത നടപടിയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രതികരിച്ചു. പ്രതീക്ഷിക്കാത്ത നടപടിയായതിനാൽ മുന്നൊരുക്കം നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.