ജയ്പൂർ : 10 വയസുകാരിയെ മസ്ജിദിനുള്ളിൽവെച്ച് പീഡിപ്പിച്ച കേസിൽ മുസ്ലീം പുരോഹിതന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. 2023 ഒക്ടോബർ 22-ന് രാജസ്ഥാനിലെ കോട്ടയിലുള്ള പള്ളിയിലാണ് സംഭവം. ഹരിയാനയിലെ പൽവാൽ സ്വദേശിയായ നസീം ഖാനാണ് 21,000 രൂപ പിഴയും, തടവ് ശിക്ഷയും കോടതി വിധിച്ചത് .
മതപഠനത്തിനും അറബി പഠിക്കുന്നതിനുമായാണ് പെൺകുട്ടി വൈകുന്നേരങ്ങളിൽ പള്ളിയിൽ പോയിരുന്നു. കുട്ടിയെ ഒരു ദിവസം ആളൊഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു മൗലവിയായ നസീം ഖാൻ
കുട്ടി കരയാൻ തുടങ്ങിയപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടിലെത്തിയ കുട്ടി വിവരങ്ങൾ മാതാപിതാക്കളോട് പറയുകയായിരുന്നു. തുടർന്ന് കുടുംബം നൽകിയ പരാതിയിൽ പ്രതിയായ മൗലവിക്കെതിരെ പോക്‌സോ നിയമപ്രകാരവും ഐപിസി 377, 506 വകുപ്പുകൾ പ്രകാരവും പോലീസ് നടപടിയെടുക്കുകയായിരുന്നു. ജഡ്ജി ദീപക് ദുബെയാണ് പ്രതിയ്‌ക്ക് ജീവപര്യന്തം തടവും , 21,000 രൂപ പിഴയും വിധിച്ചത് .