സ്വര്‍ണം കേരളത്തെ നശിപ്പിക്കുന്ന സൈനയിഡ്, സിവി ആനന്ദബോസ് ഐഎഎസ് പറയുന്നു

കേരളത്തില്‍ സ്വര്‍ണക്കടത്ത് നിരവധി പ്രാവശ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലെ സ്വര്‍ണക്കടത്തിനെ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് പുറത്ത് എത്തുന്നത്. കേരളത്തെ നശിപ്പിക്കാന്‍ പോന്ന ഒരു സൈനയിഡ് തന്നെയാണ് സ്വര്‍ണക്കടത്ത്. സ്വര്‍ണ സൂചി കൊണ്ട് കേരളത്തിന്റെ കണ്ണില്‍ കുത്താന്‍ തന്നെയാണ് സ്വപ്‌ന അടക്കമുള്ളവരുടെ ശ്രമം. പല പ്രാവശ്യം സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും കോണ്‍സുലേറ്റ് വഴി സ്വര്‍ണം കടത്തണമെങ്കില്‍ എന്തൊക്കെ സന്നാഹം വേണമെന്ന് ഊഹിക്കുവാന്‍ പോലും സാധിക്കില്ല. സ്വര്‍ണക്കടത്ത് കേരളത്തിലേക്കുള്ള ഭീകരര്‍ക്ക് ഒരു വാതില്‍ കൂടിയാണ്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിവി ആനന്ദ ബോസ് ഐഎഎസ്.

ഡിപ്ലമാറ്റിക് ബാഗ് പരിശോധിക്കേണ്ട എന്നത് വിയെറ്റ്‌നാ കണ്‍വെന്‍ഷനില്‍ അനുശാസിക്കുന്ന കാര്യമാണ്. എല്ലാ രാജ്യങ്ങള്‍ക്കും ഇത് ബാധകമാണ്. ഈ പഴുതിലൂടെയാണ് കേരളത്തിലേക്ക് സ്വര്‍ണം കടത്തിയത്. 23 തവണ സ്വര്‍ണം കടത്തി. മാസത്തില്‍ രണ്ട് തവണ. അവസാനം പിടിച്ച ഡിപ്ലോമാറ്റിക് ബാഗില്‍ നിന്നും 30 കിലോ സ്വര്‍ണം പിടികൂടി. കോടികളുടെ ഈ സ്വര്‍ണക്കടത്ത് കേരളത്തെ തകര്‍ക്കാനാണ്. തീവ്രവാദത്തെ വളര്‍ത്താന്‍ ഉപയോഗിക്കുന്നു എന്നും ആനന്ദ ബോസ് പറയുന്നു..

ഈ പണം കേരളത്തിന്റെ മത സൗഹാർദ്ദം തകർക്കാൻ, കേരളത്തിൽ വർഗീയ കലാപം ഉണ്ടാക്കാൻ, ഇന്ത്യയെ ഇന്ത്യക്കാരേ കൊണ്ട് തകർക്കാൻ, ഈ പൊന്നിന്റെ നിറന്മ് കറുപ്പാണ്‌. രാജ്യത്തിന്റെ കണ്ണിൽ കുത്തി തകർക്കാനാണ്‌ ഈ തീവ്രവാദ നടപടി.

കൂടുതല്‍ വിശദാംശങ്ങള്‍ക്ക് വീഡിയോ സ്റ്റോറി കാണാം,