വാളയാര്‍ കേസില്‍ പാര്‍ട്ടിയെ രക്ഷിച്ച ഡിവൈഎസ്പി സോജന് പ്രൊമോഷന്‍

കേരളത്തില്‍ സ്ത്രീകളും കുട്ടികളും സുരക്ഷിതര്‍ എന്ന് വീമ്പടിക്കുമ്പോഴും പിഞ്ച് പെണ്‍കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരം ബലാത്സംഗത്തിന് വിധേയമാക്കി എന്ന് പറയുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഉള്ള നാട്. ഇത്തരത്തില്‍ ഒരു നാട്ടില്‍ ഒരു സ്ത്രീയും കുഞ്ഞുങ്ങളും എത്രത്തോളം കഷ്ടത അനുഭവിക്കേണ്ടി വരും. ഒരിക്കല്‍ എങ്കിലും തങ്ങള്‍ സുരക്ഷിതരാണെന്ന് ആശ്വസിക്കാന്‍ അവര്‍ക്ക് സാധിക്കുമോ?. വാളയാര്‍ കേസില്‍ പ്രിതകളെയും പാര്‍ട്ടിക്കാരെയും സഹായിച്ച ഡി വൈ എസ് പി സോജനെ എസ് പി ആക്കി നിശ്ചയിച്ചു.

വാളയാറില്‍ പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് സമ്മതിച്ച ശേഷം സ്വയം തൂങ്ങി മരിച്ചു എന്ന കണ്ടെത്തല്‍ നടത്തിയത് സോജന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരാണ്. പഠിപ്പും വിവരവും ഉണ്ടെന്ന് അഹങ്കരിക്കുന്ന മലയാളികള്‍ തന്നെ ഇതൊക്കെ വെള്ളം തൊടാതെ വിഴുങ്ങി.  ഇത്തരത്തില്‍ ഒരു സംഭവം പുറത്തെത്തിയ ശേഷം മറ്റ് എത്ര പെണ്‍കുട്ടികള്‍ മരണപ്പെട്ടു. അതും ക്രൂരത അനുഭവപ്പെട്ട്. സ്ത്രീകളുടെ കൊലപാകങ്ങള്‍ക്ക് യാതൊരു കുറവുമില്ല. പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയും, കാട്ടില്‍ എറിഞ്ഞു, ആറ്റില്‍ താഴ്ത്തിയും, കിറണില്‍ എറിഞ്ഞും എത്ര സ്ത്രീ ജീവനുകള്‍ നഷ്ടമായി. പ്രതികള്‍ക്ക് കുടപിടിക്കുകയാണ് നമ്മുടെ നിയമവും നീതിന്യായ വ്യവസ്തകളും ചെയ്യുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ജസീസ് ഫോര്‍ വാളയാര്‍ ഭാരവാഹിയും സാമൂഹ്യപ്രവര്‍ത്തകനും ആയപി എ പ്രേംബാബു പറയുന്ന വാക്കുകള്‍ കേള്‍ക്കാം.

വീഡിയോ സ്റ്റോറി കാണാം;