സിംഗപ്പൂരിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്ത രണ്ടുപേർ അറസ്റ്റിൽ

വയനാട്: ജോലി വാഗ്ദാനം നിരവധി ആളുകളിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ടു പേർ പിടിയിൽ. കർണാടക സ്വദേശികളായ ഇന്ദ്രീസ് (21), തരുൺ ബസവരാജ് (39) എന്നിവരെയാണ് വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.

സിംഗപ്പൂരിലെ ‘പസഫിക് ഓയിൽ ആൻഡ് ഗ്യാസ്’ കമ്പനിയിൽ ജോലി വാഗ്ദാനം നൽകി കൽപ്പറ്റ സ്വദേശിയായ സജിത്ത് കുമാറിൽ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്തു. തുടർന്ന് സജിത്ത് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നു മാസത്തെ തിരച്ചിലിനൊടുവിലാണ് പ്രതികളെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടിയത്.

വിവിധ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ ജോലി വാഗ്ദാനം നൽകി പ്രതികൾ നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്തിട്ടുണ്ട്. ഇത്തരത്തിൽ ജോലി വാഗ്ദാനം നൽകി പണം തട്ടുന്ന സംഘത്തതിലെ കണ്ണികൾ മാത്രമാണിവരെന്ന് പോലീസ് അറിയിച്ചു.ഇവരുടെ പേരിൽ കേരളത്തിൽ മറ്റ് സ്ഥലങ്ങൾ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.