ഒരു വീട്ടിലെ അഞ്ച് പേർ ജീവനൊടുക്കി. ചാത്തമ്പറ കടയിൽ വീട്ടിൽ മണിക്കുട്ടൻ (46), ഭാര്യ സന്ധ്യ (36), മക്കളായ അജീഷ് (19) അമേയ(13), മാതൃസഹോദരി ദേവകി (85) എന്നിവരാണ് മരിച്ചത്.നാലു പേരെ വീട്ടിനുള്ളിൽ തറയിൽ മരിച്ചനിലയിലും മണിക്കുട്ടനെ തൂങ്ങി മരിച്ചനിലയിലമാണ് കണ്ടെത്തിയത്. മണിക്കുട്ടൻ ഒഴികെയുള്ളവർ വിഷം ഉള്ളിൽ ചെന്നാണ് മരിച്ചത്. മണിക്കുട്ടൻ തട്ടുകട നടത്തിയിരുന്നു. കടയിലെ ജീവനക്കാരൻ ശനിയാഴ്ച രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.തട്ടുകടയ്ക്ക് പഞ്ചായത്തിന്റെ ഫുഡ് ആൻഡ് സേഫ്റ്റി കഴിഞ്ഞ ദിവസം അരലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
മറ്റു സാമ്പത്തിക ബാധ്യതകളും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.മണിക്കുട്ടന്‍ ഒരു മുറിയില്‍ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവര്‍ വിഷം കഴിച്ച നിലയിലുമായിരുന്നു. ആത്മഹത്യയാണെന്ന് സംശയമുണ്ട്. അതല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് വിഷം നല്‍കിയ ശേഷം മണിക്കുട്ടന്‍ തൂങ്ങി മരിച്ചതാണോ എന്നകാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോലീസ് നിഗമനത്തിലെത്തിയിട്ടില്ല.രാവിലെയാണ് മരണവാര്‍ത്ത പുറത്തറിഞ്ഞത്.വലിയ ഹോട്ടലുകൾക്കു പിഴ ചുമത്തിയാലും അതിൽ നിന്നും ഊരി പോകാൻ പറ്റുന്ന അവസ്ഥയാണ് കേരളത്തിൽ ldf ഭരണത്തിന്റെ മറ്റൊരു ഇരയാണ് ഈ കുടുംബം.
മണികുട്ടന്റെ ചാത്തമ്പരയിലുള്ള തട്ടുകട വൃത്തി ഹീനമാണ് എന്ന പേരിൽ ആണ് ഫുഡ് ആൻഡ് സ്ഫേറ്റി വിഭാഗം നടപടിയെടുത്തത്. രണ്ടു ദിവസമായി കട പൂട്ടി കിടക്കുകയായിരുന്നു ഇതിൽ മനം നൊന്താണ് ആത്മഹത്യ എന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.