പലപ്പോഴും മാതാപിതാക്കള്‍ കുട്ടികളെ വഴക്ക് പറയാറുണ്ട്. ഇത് അവരുടെ നല്ലതിന് വേണ്ടിയാണ്. എന്നാല്‍ മാതാപിതാക്കളുടെ വഴക്ക് സഹിക്കാനാവാതെ കടുംകൈ ചെയ്യുന്ന മക്കളുമുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് മുണ്ടക്കയത്ത് ഉണ്ടായത്. വീടിന് സമീപമുള്ള ആറ്റില്‍ പോയി സാഹസികമായി ചിത്രങ്ങള്‍ എടുത്തതിന് അച്ഛന്‍ വഴക്കുപറഞ്ഞു. ഇതിന് പിന്നാലെയാണ് രണ്ട് പെണ്‍കുട്ടികള്‍ ഒരിക്കലും രക്ഷപ്പെടെരുതെന്ന് നിശ്ചയിച്ച് മണിമലയാറ്റില്‍ ചാടിയത്.തലനാരിഴക്കാണ് രക്ഷപെട്ടത്. ഒന്നാമതായി ആറ്റിൽ ചാടി മരിക്കാൻ മാത്രമല്ല ഇവർ തീരുമാനിച്ചത്…ആരേലും രക്ഷിച്ചാൽ രക്ഷപെടാതിരിക്കാൻ വിഷവും കഴിച്ചിരുന്നു. ആറ്റിൽ നിന്നും 2 പേരും മരിക്കും എന്നുറപ്പാക്കാൻ ഷാളും കൂട്ടി കെട്ടിയിരുന്നു..
വിഷം കഴിച്ച ശേഷം കൈകള്‍ ഷാളുകള്‍ ഉപയോഗിച്ച് കെട്ടയ ശേഷമാണ് കോരുത്തോട് കുഴിമാവ് സ്വദേശിനിയും മടുക്ക മൈനാക്കുളം സ്വദേശിനിയും ആറ്റിലേക്ക് ചാടിയത്. ഏത് വിധേനയും മരിക്കണം എന്ന് തന്നെ നിശ്ചയിച്ചാണ് ഇവര്‍ ഇത്തരത്തില്‍ ചെയ്തത്. ആറിന് സമീപം എത്തി വിഷം കഴിച്ച ശേഷം കൈകള്‍ ഷാള്‍ ഉപയോഗിച്ച് കെട്ടി ആറ്റിലേക്ക് ചാടുകയായിരുന്നു. നാട്ടുകാര്‍ ആണ് ഇരുവരെയും രക്ഷിച്ചത്.
ഒരേ സ്‌കൂളിലാണ് ഇരുവരും പഠിക്കുന്നത്. 15 വയസാണ് ഇരുവര്‍ക്കും. വീടിന് അടുത്തുള്ള ആറ്റില്‍ പോയി സാഹസികമായി ചിത്രങ്ങള്‍ പകര്‍ത്തിയതിന് പിതാവ് വഴക്ക് പറഞ്ഞു. തുടര്‍ന്നാണ് ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് കുട്ടികള്‍ തന്നെ നല്‍കുന്ന മൊഴി. വള്ളക്കടവ് പാലത്തിനു സമീപം എത്തി വിഷം കഴിക്കുകയും ഷാള്‍ കൊണ്ട് കൈകള്‍ ചെട്ടി പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടുകയുമായിരുന്നു. സമീപത്ത് എസ്റ്റേറ്റില്‍ ജോലി ചെയ്തിരുന്നവരാണ് കുട്ടികളെ കരയ്ക്ക് കയറ്റി ആശുപത്രിയില്‍ എത്തിച്ചത്.