ഞാൻ കുട്ടിയാണ് എന്നെ വിവാഹം കഴിക്കുന്നയാൾ കൂടെ കൊണ്ടു നടക്കണം- ഹനാൻ

ഹനാനെ കേരളം മറന്നുകാണില്ല. ജീവിക്കാൻ വേണ്ടി മീൻ കച്ചവടത്തിനിറങ്ങിയ വിദ്യാർത്ഥിനിയെ ആരും മറന്നിട്ടില്ല. ഹനാനിന്റെ യൂണിഫോമിലുള്ള ആ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് മലയാളികൾ ഹനാനിനെ തിരിച്ചറിഞ്ഞ് തുടങ്ങിയത്. പിന്നീട് ഹനാന്റെ സംരക്ഷണവും പഠനത്തിന്റെ ചിലവുമെല്ലാം ഒന്നാം പിണറായി സർക്കാർ ഏറ്റെടുത്തതുമൊക്ക അന്ന് ഏറെ വാർത്തയായിരുന്നു. ഒരിക്കൽ സാമൂഹ്യമാധ്യമങ്ങൾ പുകഴ്ത്തുകയും പിന്നീട് ഇകഴ്ത്തുകയും ചെയ്ത ഹനാൻ.

2018ൽ ഒരു ഉദ്ഘാടനത്തിന് പോയി തിരികെ വരുന്ന സമയത്ത് ഹനാനിന് കാറപകടം സംഭവിച്ചത് വലിയ വാർത്തയായിരുന്നു. അപകടത്തിനു ശേഷം നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഹനാൻ. ഇപ്പോഴിതാ ഹനാന്റെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്, വാക്കുകളിങ്ങനെ

എല്ലൊക്കെ ഒടിഞ്ഞപ്പോൾ ആ​ഗ്രഹങ്ങളെല്ലാം നശിച്ചുവെന്നാണ് കരുതിയത്. അപകടത്തിന് ശേഷവും കൊറോണ സമയത്തും അടുത്ത സുഹ‍ൃത്തുക്കളാണ് പണം തന്ന് സഹായിച്ചത്. ആശുപത്രിയിൽ നോക്കിയത് അച്ഛനായിരുന്നു. കൂട്ടുകാർ എപ്പോഴും എന്നോട് പറഞ്ഞിരുന്നത് സുരക്ഷിതമായ കൈകകളി നീ എത്തിച്ചേരണം പെട്ടന്ന് അതുകൊണ്ട് നീ വിവാ​ഹിതയാകണം എന്നൊക്കെയണ്. പക്ഷെ എനിക്ക് എന്റെ കാര്യങ്ങൾ മനസിലാക്കി ഞാൻ പഠിച്ച കോഴ്സിനോട് ഒക്കെ ചേർന്ന് നിൽക്കുന്ന പ്രൊഫഷനിലുള്ള ഒരാളെ കല്യാണം കഴിക്കാനാണ് ആ​ഗ്രഹം.’

പിന്നെ ഞാൻ ചൈൽഡിഷാണ് അതുകൊണ്ട് എന്നെ കൊണ്ടുനടക്കാനും നല്ല ബുദ്ധിമുട്ടാണ്. എന്നെ ചേർത്ത് നിർത്തി അവസാനം വരെ കൊണ്ടുപോകാൻ കെൽപ്പുള്ള ആളായിരിക്കണം എനിക്ക് ജീവിത പങ്കാളിയായി വരേണ്ടതെന്ന് ആ​ഗ്രഹമുണ്ട്. പൈലിറ്റിന്റെ വരെ കല്യാണ ആലോചന വന്നിട്ടുണ്ട്. പക്ഷെ കാര്യത്തോട് അടുക്കുമ്പോൾ എനിക്ക് ഭയം വരും. എടുത്ത് ചാടി ഒന്നും ചെയ്യേണ്ടതില്ലല്ലോ.’പണ്ട് സൈബർ ആക്രമണം വരുമ്പോൾ കരയുമായിരുന്നു. ഇപ്പോൾ എല്ലാം പഠിച്ചു. അഭിപ്രായങ്ങളെല്ലാം കേട്ട് ശരികൾക്ക് അനുസരിച്ച് മുന്നോട്ട് പോവുകയാണ്’ ഹനാൻ പറയുന്നു.