ന്യൂഡല്‍ഹി : തീന്‍മേശയില്‍ ഭക്ഷണം ഒരുക്കിവയ്ക്കാത്തതിലുള്ള ദേഷ്യത്തിൽ ഭർത്താവ് ഭാര്യയെ മരവടികൊണ്ട് തലക്കടിച്ചു കൊന്നു. ഡല്‍ഹിയിലെ ഭല്‍സ്വ ഡയറിക്ക് സമീപമാണ് സംഭവം. 29-കാരനായ ജംഗി ഗുപ്ത ഭാര്യ പ്രീതിയെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ മരണത്തിൽ ഭർത്താവിനെ പോലീസ് പിടികൂടിയിട്ടുണ്ട്.
യുവതി അടുത്തിടെയാണ് കുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തെത്തുടര്‍ന്ന് പ്രീതിക്ക് വിളര്‍ച്ചയും മറ്റു ശാരീരിക പ്രയാസങ്ങളും അനുഭവപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ വേണ്ടവിധത്തില്‍ ഭക്ഷണം പാകം ചെയ്യാന്‍ ആകാത്ത അവസ്ഥയിലാണ് യുവതി. എന്നാൽ ഭർത്താവ് ഇത് മനസിലാക്കിയിരുന്നില്ല. കഴിഞ്ഞ മൂന്നുകൊല്ലമായി ബജ്രംഗ് പ്രീതിയെ നിരന്തരമായി മര്‍ദിക്കാറുണ്ടെന്ന് പ്രീതിയുടെ കുടുംബംപറഞ്ഞു.
പ്രീതിക്ക് കുഴപ്പങ്ങളൊന്നുമില്ലെന്നും മടിയും വീട്ടുകാര്യങ്ങള്‍ ചെയ്യാനുള്ള താത്പര്യക്കുറവുമാണെന്ന് പറഞ്ഞായിരുന്നു ഭര്‍ത്താവിന്റെ ആക്രമണം. പതിവുപോലെ ഞായറാഴ്ച രാത്രി ബജ്രംഗി ജോലികഴിഞ്ഞെത്തിയപ്പോള്‍ തീന്‍ മേശയില്‍ ഭക്ഷണമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയായിരുന്നു.
വഴക്കിനിടെ ഒരു മരവടിയെടുത്ത് ബജ്രംഗി ഭാര്യയുടെ തലയ്ക്കടിച്ചു. സാരമായി പരിക്കേറ്റതോടെ ബജ്രംഗി വീട്ടില്‍നിന്ന് മുങ്ങി. തുടര്‍ന്ന് ബന്ധുക്കളാണ് പ്രീതിയെ ആശുപത്രിയിലെത്തിക്കുന്നത്. ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായത്.