വിവാഹം കഴിഞ്ഞു, ഹണിമൂണിനായി പറക്കാനൊരുങ്ങി കാജലും ഭര്‍ത്താവും

അടുത്തിടെയാണ് നടി കാജല്‍ അഗര്‍വാള്‍ വിവാഹിത ആയത്.കഴിഞ്ഞ ഒക്ടോബര്‍ 30ന് ആയിരുന്നു നടിയുടെ വിവാഹം.ബാല്യകാല സുഹൃത്തായ ഗൗതം കിച്‌ലു ആയിരുന്നു കാജലിന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്.കോവിഡ് മാനദണ്ഡം അനുസരിച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.താരത്തിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു.നടി തന്നെയാണ് തന്റേ ആരാധകര്‍ക്കായി വിവാഹ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഹണിമൂണിന് പോകാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ നടി.കാലജലിന്റെയും ഗൗതമിന്റെയും പേരുകളെഴുതിയ രണ്ട് പൗച്ചുകളുടെയും പാസ്‌പോര്‍ട്ടുകളുടെയും ചിത്രമാണ് കാജല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകലില്‍ പങ്കുവെച്ചിരിക്കുന്നത്.ബാഗുകള്‍ പാക്ക് ചെയ്ത് കഴിഞ്ഞെന്നും യാത്രയ്ക്ക് തയ്യാറാണെന്ന് കുറിച്ച് കൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.നടിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടി വിവാഹിതയാകാന്‍ പോകുന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്.കാജല്‍ തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്.അടുത്തിടെ വിവാഹത്തെയും പ്രണയത്തെയും കുറിച്ച് തുറന്ന് പറഞ്ഞ് കാജല്‍ രംഗത്ത് എത്തിയിരുന്നു.കാജലിന്റെ വാക്കുകള്‍ ഇങ്ങനെ,’ഗൗതമും ഞാനും മൂന്നു വര്‍ഷത്തോളം പ്രണയിച്ചു.തുടര്‍ന്ന് ഞങ്ങള്‍ ഏഴ് വര്‍ഷം സുഹൃത്തുക്കളായിരുന്നു.സൗഹൃദത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങള്‍ വളരുകയും പരസ്പരം ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടവരാകുകയും ചെയ്തിട്ടുണ്ട്.കൊറോണ വൈറസിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ ആളുകളെ അവരുടെ പ്രിയപ്പെട്ടവരില്‍ നിന്ന് അകറ്റിനിര്‍ത്തിയപ്പോഴാണ്,ഗൗതം കിച്ച്‌ലു തന്റെ പ്രിയപ്പെട്ടവളോട് വിവാഹത്തെ കുറിച്ച് സംസാരിച്ചത്.ഇരുവരും എപ്പോഴും പരസ്പരം കാണുന്നവരായിരുന്നു.ലോക്ഡൗണിനിടയില്‍ ആഴ്ചകളോളം പരസ്പരം കാണാന്‍ കഴിയാതിരുന്നപ്പോള്‍,തങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് അവര്‍ മനസ്സിലാക്കി

‘ഞങ്ങള്‍ ഇടയ്ക്കിടെ കാണാറുണ്ട്. അത് പാര്‍ട്ടിക്കിടയിലാവാം,പ്രൊഫഷണലായ കൂടിക്കാഴ്ച്ചയാവാം എങ്ങനെയെങ്കിലും പരസ്പരം കാണാന്‍ ശ്രമിക്കാറുണ്ട്.ഈ ലോക്ഡൗണ്‍ കാലത്ത് ആഴ്ച്ചകളോളം പരസ്പരം കാണാതിരുന്ന സമയത്ത്,ഒരു പലചരക്ക് കടയില്‍ മാസ്‌കിനിടയിലൂടെ ഞങ്ങള്‍ ഒരു നോട്ടം കണ്ടു..ഒന്നിച്ച് ജീവിക്കണമെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു.ഗൗതം ആളത്ര റൊമാന്റിക്കല്ലെന്നും സിനിമകളിലേതു പോലുള്ള പ്രണയാഭ്യര്‍ഥന ആയിരുന്നില്ല.സിനിമയിലൊക്കെ കാണുന്നത് പോലെ വളരെ നാടകീയമായ വിവാഹാഭ്യര്‍ഥനയൊന്നും ഗൗതം നടത്തിയില്ല. അതില്‍ എനിക്ക് നന്ദിയുണ്ട്.കാരണം സിനിമയില്‍ ഒരുപാട് തവണ എനിക്കത് ലഭിച്ചിട്ടുണ്ട്.ഞങ്ങള്‍ തമ്മിലുള്ള ആ സംഭാഷണം അങ്ങേയറ്റം ഹൃദയംഗമവും വൈകാരികവുമായിരുന്നു.അദ്ദേഹത്തിന്റെ വികാരങ്ങളെക്കുറിച്ചും എന്നോടൊപ്പം എങ്ങനെയുള്ള ഒരു ഭാവിയാണ് സ്വപ്നം കാണുന്നത് എന്നതിനെ കുറിച്ചും അദ്ദേഹം പ്രകടിപ്പിച്ച രീതി വളരെ ആധികാരികമായിരുന്നു.എന്റെ ജീവിതം ചെലവഴിക്കാന്‍ അതിനെക്കാള്‍ കൂടുതല്‍ ഉറപ്പൊന്നും എനിക്ക് വേണ്ടായിരുന്നു.’