എന്നോടുള്ള വഴക്ക് കാരണം കീരീടത്തില്‍ എന്നെ വേണ്ടന്ന് തിലകൻ പറഞ്ഞിരുന്നു – കവിയൂര്‍ പൊന്നമ്മ

മലയാളത്തിന്റെ പ്രിയനടായാണ് കവിയൂർ പൊന്നമ്മ. അമ്മ കഥാപാത്രങ്ങളിലൂടെയാണ് ഇപ്പോൾ സിനമയിൽ സജീവമായിരിക്കുന്നത്. അഭിനയിച്ച സിനിമകളിലധികവും മോഹൻലാലിന്റെ അമ്മയായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. അതിനാൽ തന്നെ പലർക്കും ഞങ്ങൾ യഥാർത്ഥത്തിൽ അമ്മയും മകനുമാണോയെന്ന് പലർക്കും സംശയമുണ്ടായിരുന്നതായി കവിയൂർ പൊന്നമ്മ നേരത്തെ പറഞ്ഞിരുന്നു.

താൻ അഭിനയിച്ച സിനിമകളിൽ ഏറ്റവും മികച്ച കോമ്പിനേഷൻ മഹാനടൻ തിലകനുമായിട്ടുള്ളതായിരുന്നെന്ന് പറയുകയാണ് ഇപ്പോൾ. മരണപ്പെട്ടുപോയെങ്കിലും തിലകൻ അഭിനയിച്ചു തീർത്ത വിസ്മയങ്ങൾ നിരവധിയാണ്. കാർക്കശ്യക്കാരനായ അച്ഛന്റെ വേഷത്തിൽ തിലകനെ വെല്ലാൻ ആർക്കും സാധിക്കില്ല എന്നതാണ് യാഥാർത്യം. മോഹൻലാലിനോടൊപ്പം തകർത്തഭിനയിച്ച കിരീടവും ചെങ്കോലുമെല്ലാം അതിന് ഉദാഹരണമാണ്.

ഒരിക്കൽ തിലകനുമായി വഴക്കുണ്ടാക്കിയതിനെക്കുറിച്ച് കവിയൂർ പൊന്നമ്മ പറയുന്നതിങ്ങനെ… ‘ജാതകം’ എന്ന സിനിമയുടെ ലൊക്കേഷനില്‍വച്ചാണത്. ഷോട്ട് എടുക്കുമ്ബോള്‍ ഞാന്‍ ചിരിച്ചതിനാല്‍ എട്ടോളം തവണ ടേക്ക് എടുക്കേണ്ടി വന്നു. അത് അദ്ദേഹത്തിന് ഇഷ്ടമായില്ല. അതിന്റെ പേരില്‍ വഴക്കായി. പിന്നീട് മിണ്ടാതെയിരുന്നു .’കിരീടം’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ആ പിണക്കം അവസാനിച്ചത്. വഴക്ക് കാരണം എന്നെ കിരീടത്തില്‍ വേണ്ടെന്ന് അദ്ദേഹം സിബി മലയിലിനോട് പറഞ്ഞിരുന്നു. പക്ഷേ ഈ കഥാപാത്രം പൊന്നമ്മ ചേച്ചി ചെയ്താലേ ശരിയാകൂ എന്ന് സിബി മറുപടി കൊടുത്തു’. തിലകന്‍ ചേട്ടനുമായുള്ള കോമ്പിനേഷനെക്കുറിച്ച്‌ എല്ലാവരും പറയും. അത്രയ്ക്ക് മഹാനടനാണ് അദ്ദേഹം. വ്യക്തി ജീവിതത്തില്‍ പരുക്കനായി ബോധപൂര്‍വ്വം അഭിനയിക്കുന്ന വ്യക്തിയാണ് തിലകന്‍ ചേട്ടന്‍. ഞാനുമായും വഴക്കിട്ടിട്ടുണ്ട്.