ചെന്നൈ : കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ 4 പ്രതികളും ഐഎസ് എസ് ബന്ധമുള്ളവരെന്ന് എൻഐഎ. അറസ്റ്റിലായ നാലുപേരും സമൂഹമാദ്ധ്യമങ്ങൾ വഴി ഐഎസ്ഐഎസിലേക്ക് ആളുകളെ എത്തിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു.
മതപഠന കേന്ദ്രങ്ങളെ റിക്രൂട്ടിംഗിനായി ഉപയോഗപ്പെടുത്തിയെന്നും എൻഐഎ വ്യക്തമാക്കി. ജമീൽ ബാഷാ ഉമരി, മൗലവി ഹുസ്സൈൻ ഫൈസി, ഇർഷാദ്, സയ്യദ് അബ്ദുർ റഹ്മാൻ ഉമരി എന്നിവരെയാണ് കഴിഞ്ഞ ദിവസം എൻഐഎ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും 6 ലാപ്ടോപ്പ്, 34 ഫോണുകൾ, സിം കാർഡുകൾ, ഹാർഡ് ഡിസ്കുകൾ എന്നിവയും പിടിച്ചെടുത്തിരുന്നു.
കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതി ജമീഷ മുബിന് സ്ഫോടനത്തിനുള്ള സഹായങ്ങൾ ഇവർ ചെയ്ത് നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.