യുവാവുമായി ഒന്നിച്ച് താമസിച്ച യുവതി വാടക വീട്ടിൽ മരണപ്പെട്ട നിലയിൽ,ഹൈലൈറ്റ് മാളിൽ ജോലിക്കാരിയായിരുന്നു

കോഴിക്കോട്: വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹൈലൈറ്റ് മാളിലെ ജീവനക്കാരിയായിരുന്ന മകളെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കായക്കൊടി സ്വദേശിയായ ആദിത്യ ചന്ദ്രയുടെ(22) മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിൻ്റെ മുൻപിലെത്തിച്ച് ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ചന്ദ്രൻ പൊലീസിൽ പരാതി നൽകി.

കോഴിക്കോട് ഹൈലൈറ്റ് മാളിൽ ജോലിക്കാരിയായിരുന്നു ആദിത്യ. ആദിത്യ സുഹൃത്തായ മാവൂർ പാറയ്ക്കൽ മുഹമദ്ദ് അമൽ എന്ന 22 കാരനൊപ്പം ആയിരുന്നു താമസം. എന്നാൽ മരണ സമയത്ത് സുഹൃത്തിന്റെ പെരുമാറ്റത്തിലും മറ്റും ആദിത്യയുടെ വീട്ടുകാർ സംശയം പ്രകടിപ്പിച്ചു. കൂടെ താമസിച്ച മുഹമദ്ദ് അമലിനെ പോലീസ് വിട്ടയക്കുകയും ചെയ്തു.മരണം ആത്മഹത്യ അല്ല എന്നും കൊലപ്പെടുത്തി കെട്ടി തൂക്കിയതാണെന്നും ആദിത്യയുടെ പിതാവ് പറയുന്നു. അവന്റെ ശരീരത്തിൽ പരിക്കുണ്ടായിരുന്നു എന്നും അത് അങ്ങിനെ ഉണ്ടായി എന്നും പിതാവ് ചോദിച്ചു. വിവരമറിഞ്ഞ് ഞങ്ങൾ എത്തുമ്പോഴേക്കും പെട്ടെന്ന് തന്നെ ആദിത്യയുടെ മൃതദേഹം അവിടെ നിന്നും പോസ്റ്റ് മോർട്ടത്തിനു ആശുപത്രിയിൽ എത്തിച്ചതിലും ദുരൂഹത ഉണ്ട് എന്ന് പിതാവ് പറയുന്നു.

മകള്‍ ആദിത്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കാണ് പരാതി നൽകിയത്. ജൂലായ് 13-നാണ് കോഴിക്കോട് ഗണപതിക്കുന്നിലെ വാടക വീട്ടിലെ മുറിയിൽ ആദിത്യ ചന്ദ്രയെ മരിച്ചനിലയിൽ കണ്ടെത്തിയത്.ആദിത്യയുടെ കൂടെ മാവൂർ സ്വദേശിയും താമസിച്ചിരുന്നു. മരണം സംഭവിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും മാവൂർ സ്വദേശിയെ ഇതുവരെയും ചോദ്യം ചെയ്യുകയോ തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ചന്ദ്രൻ പരാതിയിൽ ആരോപിക്കുന്നു.