16 വയസ്സില്‍ നാടകം അഭിനയിക്കാന്‍ പോയി, 18 വയസ്സില്‍ ദൈവം അവളെ എന്റെ കയ്യില്‍ ഏല്പിച്ചു, ലക്ഷ്മിപ്രിയയെ കുറിച്ച് ഭര്‍ത്താവ്

ബിഗ്‌ബോസ് മലയാളം സീസണ്‍ നാല് ഫിനാലെയോട് അടുക്കുകയാണ്. ബിഗ്‌ബോസിലെ ശക്തയായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് നടി കൂടിയായ ലക്ഷ്മിപ്രിയ. തുടക്കം മുതല്‍ ഫൈനലിസ്റ്റുകളുടെ കൂട്ടത്തില്‍ ഉയര്‍ന്ന് കേട്ട പേരാണ് ലക്ഷ്മിപ്രിയയുടേത്. എന്നാല്‍ കഴിഞ്ഞ ദിവസം തനിക്ക് വീട്ടില്‍ പോകണമെന്നും തന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പറഞ്ഞ് ലക്ഷ്മിപ്രിയ കണ്‍ഫഷന്‍ റൂമില്‍ ഇരുന്ന് കരഞ്ഞത് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ് ജയേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

‘ലക്ഷ്മിക്ക് ചെറുപ്പം മുതലേ നല്ല അനുഭവങ്ങള്‍ കിട്ടിയിട്ടില്ല.. സ്നേഹിച്ചവരും സഹായിച്ചവരും അവരെ ചതിച്ചു.. ജീവിക്കാനായി തന്റെ 16 വയസ്സില്‍ നാടകം അഭിനയിക്കാന്‍ പോയി… ജപ്തിയായി പോകുമായിരുന്ന കുടുംബത്തിനെ രക്ഷിച്ചു.. കടങ്ങള്‍ വീട്ടി… സഹോദരങ്ങളെ പഠിപ്പിച്ചു…18 വയസ്സില്‍ ദൈവം അവളെ എന്റെ കയ്യില്‍ ഏല്പിച്ചു.. ആരുമില്ലെങ്കിലും അവസാനം വരെ അവളെ ഞാന്‍ പൊന്നുപോലെ നോക്കും… ദൈവം കൂടെയുണ്ട്.. പിന്നെ കുറേ നന്മയുള്ള ഹൃദയങ്ങളും മറ്റൊന്നിനെക്കുറിച്ചും ഞങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല …കൂടെ നിന്നവര്‍ക്കും കൂട്ടായ് നിന്നവര്‍ക്കും.’- എന്നായിരുന്നു ജയേഷ് കുറിച്ചത്.

ബിഗ്‌ബോസ് ഹൗസിലെ കണ്‍ഫഷന്‍ റൂമില്‍ വെച്ച് ലക്ഷ്മിപ്രിയ പറഞ്ഞതിങ്ങനെയായിരുന്നു, – എന്തൊക്കെ മോശം വാക്കുകളുണ്ടോ അതൊക്കെ കേട്ടുകൊണ്ടിരിക്കുന്നുണ്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട്. ഒരുപാട് മോശം വാക്കുകള്‍ കേള്‍ക്കുന്നു. ഒരു സ്ത്രീക്കും സഹിക്കാന്‍ പറ്റില്ല. എന്നെ വീട്ടില്‍ പറഞ്ഞു വിടാന്‍ പറ്റുവാണെങ്കില്‍ ഞാന്‍ പൊക്കോളാം. എന്റെ വീട്ടുകാരുടെ അന്തസൊന്നും ഞാന്‍ കാരണം കളയാനൊന്നും പാടില്ല. ഒരുപാട് പ്രശ്നങ്ങള്‍ അതിജീവിച്ചാണ് ഇവിടെ വരെയെത്തിയത്. 17 വര്‍ഷം ഞാന്‍ സിനിമയില്‍ ഉണ്ടാക്കിയെടുത്ത പ്രൊഫൈല്‍, 15 വയസു മുതല്‍ ഞാന്‍ നാടകത്തില്‍ അഭിനയിക്കുന്നതാണ്. എന്റെ ജീവിതത്തെ അങ്ങനെ ചെറുതാക്കി കളയാനും എന്റെ ജീവിതത്തെ അങ്ങനെ ചവിട്ടിത്തേക്കാനും ഞാന്‍ സമ്മതിക്കില്ല. എന്റെയുള്ളിലെ സ്ത്രീ അന്തസുള്ള സ്ത്രീയാണ്. അഭിമാനിയായ സ്ത്രീയാണ്. ഈ പറയുന്നതെല്ലാമൊന്നും എനിക്ക് കേട്ടുകൊണ്ടിരിക്കാന്‍ പറ്റില്ല.

നേരത്തെ വിവാഹ വാര്‍ഷിക ദിനത്തില്‍ ലക്ഷ്മിപ്രിയ പങ്കുവെച്ച വാക്കുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. 16-’18 കൊല്ലം എന്നത് എത്ര ചുരുങ്ങിയ കാലയളവ് എന്നത് മിന്നല്‍ വേഗത്തില്‍ പോയ കാലം സാക്ഷ്യപ്പെടുത്തുന്നു.16 വയസ്സ് മുതലുള്ള ശീലം ആണ് ജയേഷേട്ടന്‍.പിണക്കങ്ങള്‍ ആണോ ഇണക്കങ്ങള്‍ ആയിരുന്നോ കൂടുതല്‍ എന്ന് ചോദിച്ചാല്‍ സംശയം വേണ്ട പിണക്കങ്ങള്‍ തന്നെ. പക്ഷേ ഇതിന്റെ ഇടയില്‍ സ്നേഹം എന്ന് പറയുന്ന ഒരു ഘടകം ഉണ്ട്. ഒരു പിണക്കത്തിനുീ മായ്ക്കാന്‍ പറ്റാത്തത്. കഠിനമായ ഒരു വേദനക്കാലത്തിലൂടെയുള്ള കടന്നു പോക്കായതിനാല്‍ ആഘോഷങ്ങള്‍ ഇല്ല.. അമ്മയുടെ കൃപയാല്‍ ഇനിയും ഇനിയും ഒരുമിച്ച് മുന്നോട്ട് പോവാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥന മാത്രം. എന്നായിരുന്നു ലക്ഷ്മിപ്രിയ കുറിച്ചത്.