ചൈനയേ മുഴുവൻ നശിപ്പിക്കാൻ കഴിയും, ഓരോ ഭാരത പൗരനും അഗ്നി 5 എന്ന ദിവ്യാസ്ത്രത്തിന് കീഴിൽ സുരക്ഷിതർ

ഒരു യുദ്ധം ഉണ്ടായാൽ ചൈനയേ സമ്പൂർണ്ണമായി ഇന്ത്യക്ക് നശിപ്പിക്കാൻ സാധിക്കും. നിർണ്ണായകമായ ആയുധ ശക്തി ഇന്ത്യ കൈവരിച്ചതായി യുദ്ധ വിദഗ്ദർ. ലോകത്തേ ഞടുക്കിയ ഇന്ത്യയുടെ അഗ്നി 5 ന്റെ പ്രത്യേകതകൾ ഇങ്ങനെയാണ്. ഓരോ ഭാരത പൗരനും അഗ്നി 5 എന്ന ദിവ്യാസ്ത്രത്തിനു കീഴിൽ സുരക്ഷിതരും ചൈനയുടെ ഭീഷണിയിൽ നിന്നും സംരക്ഷിതരുമാണ്.

കഴിഞ്ഞ ദിവസം പരീക്ഷിച്ച് വിജയിച്ച അഗ്നി-5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനു ചൈനയേ മുഴുവൻ ലക്ഷ്യം വയ്ക്കാൻ സാധിക്കും. ദിവ്യാസ്ത്രം എന്നാണ്‌ നരേന്ദ്ര മോദി ഇതിനേ വിശേഷിപ്പിച്ചത്. മഹാ ഭാരത യുദ്ധത്തിലൂടെ യുദ്ധ പെരുമയിൽ പേരുകേട്ട ഇന്ത്യൻ ചരിത്രത്തിലെ ദിവ്യാസ്ത്രവും വജ്രായുധവും, സുദർശന ചക്രവും ബ്രഹ്മാസ്ത്രവും ഒക്കെ നമ്മുടെ ശീലുകളിൽ ഉണ്ട്. ഇത്തരം ആയുധങ്ങൾക്ക് ഏത് ശത്രുവിനെയും വീഴ്ത്താം എന്നാണ്‌ മഹാ ഭാരതം പറയുന്നത്. അതുകൊണ്ട് തന്നെ അഗ്നി 5 എന്ന ഭൂഖണ്ഡാന്തിര മിസൈലിനെ പ്രധാനമന്ത്രി ദിവ്യാസ്ത്രം എന്ന് വിശേഷിപ്പിച്ചത് അക്ഷരാർഥത്തിൽ സരിയാണ്‌.

ഇന്ത്യയുടെ ഭൂഖണ്ഢാതിര അഗ്നി 5 മിസൈൽ ചൈനയിലെ ഏത് പ്രദേശത്തും അതിമാരമകായ ആണവായുധ ആക്രമണം ഉൾപ്പെടെ നടത്താൻ സാധിക്കും. ഈ കാലമത്രയും ചൈനയുടെ പല ഭാഗത്തും ആക്രമണം നടത്തുക എന്നതിനു ഇന്ത്യക്ക് മുന്നിൽ വിമാന മാർഗ്ഗം മാത്രമേ ഉള്ളായിരുന്നു .ചൈനയിൽ കടന്നു കയറി അത്ര ദൂരത്തിൽ ഒരു വ്യോമാക്രമണം നടത്തി തിരികെ വരിക എന്നത് നിലവിൽ വളരെ ദുഷ്കരമാണ്‌. കാരണം ഇത്ര ദൂരം പോകുമ്പോൾ തന്നെ അത് ചൈനീസ് റഡാറുകളിൽ പതിഞ്ഞിരിക്കും. മാത്രമല്ല മണിക്കൂറുകൾ യാത്ര ചെയ്ത് വേണം യുദ്ധ വിമാനങ്ങൾക്ക് ലക്ഷ്യത്തിലെത്താൻ. ചൈനയുടെ പല ഭാഗത്തേക്കും ആക്രമണം നടത്താൻ ഇത്തരത്തിൽ നൂറു കണക്കിനു വിമാനങ്ങൾ ഉപയോഗിക്കണം. ഇത് അത്ര ഫലവത്തായ മാർഗ്ഗം ആയിരുന്നില്ല

എന്നാൽ 7600 കിലോമീറ്റർ വരെ കുത്തിച്ച് പാഞ്ഞ് ശത്രുവിനെ തകർക്കുന്ന അഗ്നി 5 പരീക്ഷണം വിജയിച്ചതോടെ ചൈനയുടെ ഏത് പ്രദേശവും ഇനി ഇന്ത്യക്ക് ടാർജറ്റ് ചെയ്യാൻ ആകും. ചൈന എന്നത് ഇന്ത്യക്ക് ഇനി പ്രതിരോധത്തിൽ ഒട്ടും ഭയപ്പെടാനില്ലാത്ത എതിരാളി തന്നെ ഇന്ത്യയുടെ ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത അതി ദീർഘദൂര ബാലിസ്റ്റിക് മിസൈലാണ് അഗ്നി 5. ഭൂഖണ്ഡാന്തര മിസൈലുകളുടെ ശേഷിക്കു സമീപം ശേഷിയുള്ള ഈ മിസൈലിനു മുമ്പ് സൂചിപ്പിച്ചതുപോലെ ച്ച് ലക്ഷ്യത്തിൽ ആക്രമണം നടത്താൻ കഴിയും. ആയുധ ശേഖരത്തിലെ ലോകത്തേ തന്നെ ഒന്നാം നമ്പർ താരമാണ്‌ ഇന്ത്യയുടെ അഗ്നി 5

7 മീറ്റർ നീളവും 50 ടൺ ഭാരവുമാണ് ഈ മിസൈൽ വഹിക്കുക. അതായത് 500 ക്വിന്റൽ ഷോടക വസ്തുക്കളോ ആണവ ബോംബോ വഹിച്ച് 7500 കിലോമീറ്ററുകൾക്ക് അപ്പുറത്തുള്ള ഏത് ലക്ഷ്യ സ്ഥാനവും തകർക്കാം.ദില്ലിയിൽ നിന്നും ചൈനയുടെ ബീജിങ്ങിലേക്ക് 3781 കിലോമീറ്ററാണ്‌ ദൂരം. വെറും മിനുട്ടുകൾ കൊണ്ട് ബീജിങ്ങിൽ അഗ്നി 5 മിസൈലിനു എത്താൻ ആകും. അഗ്നി 5ൽ ഘടിപ്പിക്കുന്നത് ഒരു ആണവ ബോംബ് ആണെകിൽ മിനുട്ടുകൾ കൊണ്ട് ചൈനയുടെ ബീജിങ്ങ് ലോകത്ത് നിന്നും എന്നേക്കുമായി അപ്രത്യക്ഷമാകും. ഇത്തരത്തിൽ 5ഓളം അഗ്നി മിസൈലുകൾ ഒന്നിച്ച് ചെന്നാൽ ചൈന പിന്നെ ഭൂമുഖത്ത് ഉണ്ടാവില്ല. അത്ര ഭീകരവും ശക്തവുമാണ്‌ അഗ്നി 5 എന്ന ഭൂഖണ്ഢാതിര മിസൈൽ. എന്തുകൊണ്ടാണ്‌ ചൈനയേ യുദ്ധ വിദഗ്ദർ ഉദാഹരണം ആകുന്നത് എന്ന് ചോദിച്ചാൽ ഇന്ത്യയുടെ എതിരാളി ചൈനയാണ്‌.

അമേരിക്ക പൊലും ഭയക്കുന്നത് ചൈനയുടെ ആയുധങ്ങളേയാണ്‌. ചൈനയുടെ ആയുധങ്ങൾക്ക് ഒപ്പം ഇന്ത്യ എത്തില്ലെന്ന പരക്കെയുള്ള കാഴ്ച്ചപാടുകളും വിലയിരുത്തലുകളും ഉണ്ട്. അതിനാൽ തന്നെയാണ്‌ ചൈനാ സംഹാരത്തിനു മൂർച്ചയുള്ള മാരക ശക്തി അഗ്നി 5 മിസൈലിനെ പ്രധാനമന്ത്രി ദിവ്യാസ്ത്രം എന്ന് വിശേഷിപ്പിച്ചത്. ഈ കുതിപ്പ് തടയാൻ ചൈനക്ക് ഒരിക്കലും സാധിക്കില്ല. അതിനാൽ തന്നെ ചൈന ഇനി അടങ്ങി ഒതുങ്ങി കഴിയണം എന്ന് തന്നെയാണ്‌ ഭാരതം ഇതിലൂടെ നല്കുന്ന ശക്തമായ സന്ദേശം. ദിവ്യാസ്ത്രം കൈയ്യിലിരിക്കുന്ന ഭാരതത്തേ ചൊറിയാൻ വരരുത് എന്നും ലക്ഷ്യം വയ്ക്കുന്നു.

അഗ്‌നി-5 നെക്കുറിച്ച് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽത്തന്നെ ഈ മിസൈൽ തങ്ങളുടെ വടക്കുകിഴക്കേ അറ്റത്തുള്ള ചെറിയ പട്ടണങ്ങൾക്കുപോലും ഭീഷണിയാണെന്ന് ചൈനയുടെ ഔദ്യോഗിക പത്രമായ ‘പീപ്പിൾസ് ഡെയ്‌ലി’ വിലയിരുത്തിക്കഴിഞ്ഞു. ചൈനയുടെ സൈനികശേഷി ഉയർത്തുന്ന ഭീഷണിക്കുള്ള മറുപടിയായാണ് ഈ മിസൈലിനെ ഇന്ത്യൻ സൈനിക വിദഗ്ദ്ധരും കാണുന്നത്. എന്നാൽ, പ്രതിരോധ ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഭൂഖണ്ഡാന്തര മിസൈൽ ശേഷിയിലേക്കുള്ള നിർണായകമായ ചവിട്ടുപടിയാണിത്. കൂടുതൽ വിപുലീകരിച്ച് അഗ്‌നി-6 ൽ ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യകളുടെ അടിസ്ഥാനരൂപങ്ങളാണ് അഗ്‌നി-5 ലുള്ളത്.

ഖര ഇന്ധനം ഉപയോഗിക്കുന്നതും മൂന്നു ഘട്ടങ്ങൾ ഉള്ളതുമാണ്. അഗ്നി 5-നു ആകെ ഒരു ടൺ വരെ ഭാരമുള്ള പത്ത് ആക്രമണ മുനകൾ വരെ വഹിക്കാൻ ശേഷിയുണ്ട്.കരയിൽ നിന്ന് തൊടുക്കാവുന്ന പതിപ്പായിരുന്നു ഇപ്പോൾ ഉള്ളത്ഒഡിഷാതീരത്തിനടുത്തുള്ള വീലർ ദ്വീപിൽനിന്നാണ് വിക്ഷേപണമെന്നും ‘താണ്ഡവം’ എന്ന് പേരിട്ടിരിക്കുന്ന താത്കാലിക ആക്രമണലക്ഷ്യത്തിനുനേരേയാണ് പരീക്ഷണം നടത്തുകയെന്നും, നേരത്തേ തന്നെ പ്രതിരോധവൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നുലർ ദ്വീപിൽ നിന്നായിരുന്നു ആദ്യ മിസൈൽ വിക്ഷേപിക്കപ്പെട്ടത്.

2012 ഏപ്രിൽ 19 രാവിലെ 8.07-നു നടന്ന പരീക്ഷണ ആക്രമണത്തിൽ അഗ്നി മിസൈൽ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് 5000 കിലോമീറ്റർ അകലെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായിരുന്ന ലക്ഷ്യത്തിൽ പതിച്ചു. ഇപ്പോൾ 7500 കിലോമീറ്റർ ശക്തി കൈവരിച്ച് പുതിയ പരീക്ഷണം വിജയിച്ചിരിക്കുന്നു.മിസൈൽ ലക്ഷ്യം കൃത്യമായി തന്നെ ഭേദിക്കുകയും ലക്ഷ്യത്തിനു ഏതാനം മീറ്റർ ഉള്ളിൽ തന്നെ പതിക്കുകയും ചെയ്തു.മിസൈൽരംഗത്തെ ഒട്ടേറെ ആധുനിക സാങ്കേതിക വിദ്യകൾ കൂടിയാണ് അഗ്‌നി-5 ൽ പരീക്ഷണ വിധേയമാക്കുന്നത്. വിവിധ പദാർഥങ്ങൾ ചേർത്തുണ്ടാക്കിയ പ്രത്യേകതരം വസ്തുകൊണ്ടാണ് (കോമ്പോസിറ്റ് മെറ്റീരിയൽ) ഇതിന്റെ രണ്ടും മൂന്നും ഘട്ടങ്ങളിലെ റോക്കറ്റ് എൻജിൻ നിർമിച്ചിരിക്കുന്നത്. സ്റ്റീൽ കൊണ്ടുള്ള പതിവുരീതി ഉപേക്ഷിച്ചാണിത്. എൻജിന്റെ ഭാരം കുറയുന്നതിനൊപ്പം പ്രവർത്തനക്ഷമത ഇതിലൂടെ വർധിക്കുകയും ചെയ്യും. മൂന്നാംഘട്ടത്തിൽ ‘കോണിക്കൽ’ രൂപത്തിലുള്ള മോട്ടോറാണ്. ഇന്ത്യൻ മിസൈൽ പദ്ധതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം മോട്ടോർ പരീക്ഷിക്കുന്നത്.

കേബിളിന്റെ എണ്ണം കുറയ്ക്കുന്നതിനായി മിസൈലിലെ ഇലക്‌ട്രോണിക് ഘടകങ്ങളെത്തമ്മിൽ ഡിജിറ്റൽ വിദ്യയിലൂടെയാണ് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്. നേരത്തേ ഒരു മിസൈലിനുള്ളിൽ എല്ലാംകൂടി ഏകദേശം പത്തുകിലോമീറ്റർ നീളത്തിൽ കേബിളുകൾ ഉപയോഗിച്ചിരുന്നു. മിസൈലിന്റെ പ്രയാണഗതിയെ സ്വയംനിയന്ത്രിക്കുന്ന പുതിയ റിങ് ലേസർ ഗിയറോ, മൈക്രോ നാവിഗേഷണൽ സിസ്റ്റം എന്നിവയും അഗ്‌നി-5-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂമിയിൽനിന്ന് ബഹിരാകാശ സമാനമായ ഉയരത്തിലേക്ക് പറന്നുയർന്നശേഷം ആക്രമണലക്ഷ്യത്തിനടുത്തുവെച്ച് തിരികെ അന്തരീക്ഷത്തിൽ പ്രവേശിക്കുകയാണ് ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ചെയ്യുക.

അതിവേഗത്തിൽ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഘർഷണം മൂലമുണ്ടാകുന്ന ഉയർന്ന ചൂട് താങ്ങാനുള്ള പ്രത്യേകതരം കവചവും മൂന്നാംഘട്ടത്തിൽ ചേർത്തിട്ടുണ്ട്.ശത്രുരാജ്യങ്ങളുടെ മിസൈൽവേധപ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിക്കാനുള്ള തന്ത്രങ്ങളും അഗ്‌നി-5 ലുണ്ട്. മറ്റ് മിസൈലുകളിൽനിന്ന് വ്യത്യസ്തമായി പ്രത്യേകതരം ലോഹ കവചത്തിനുള്ളിൽ (കാനിസ്റ്റർ) ആണ് അഗ്‌നി-5 ശേഖരിച്ചുവെക്കുകയെന്ന് അവിനാശ് ചന്ദർ പറഞ്ഞു. ഏറെക്കാലം കേടുപാടുകൂടാതെ മിസൈൽ സൂക്ഷിച്ചുവെക്കാൻ ഇതിലൂടെ കഴിയും. അതുകൊണ്ടുതന്നെ പ്രത്യേക തയ്യാറെടുപ്പൊന്നുമില്ലാതെ വളരെ പെട്ടെന്നുതന്നെ അഗ്‌നി-5 നെ ശത്രുവിനെതിരെ പ്രയോഗിക്കാൻ കഴിയും.

എപ്പോഴും വിക്ഷേപണസജ്ജമായിരിക്കും എന്നതാണ് ഇതുകൊണ്ടുള്ള പ്രധാന പ്രയോജനം. കരമാർഗ്ഗം ഇന്ത്യയിലെവിടെയും എത്തിച്ച് എവിടെനിന്നും വിക്ഷേപിക്കാൻ കഴിയുന്ന റോഡ് മൊബൈൽ ലോഞ്ചറാണ് 20 മീറ്ററോളം (ഏകദേശം ഒരു അഞ്ചുനില കെട്ടിടത്തിന്റെ ഉയരം) നീളംവരുന്ന അഗ്‌നി-5 നായി തയ്യാറാക്കിയിരിക്കുന്നത്. കരസേനയ്ക്കുവേണ്ടിയുള്ള മോഡലാണ് ഇപ്പോൾ പരീക്ഷിച്ച് വിജയിച്ചത്.