ഒഴുക്കില്‍പ്പെട്ട മകളെ രക്ഷിക്കാന്‍ കനാലിലിറങ്ങിയ അമ്മക്ക് ദാരുണാന്ത്യം

കൂത്താട്ടുകുളം: മാതാപിതാക്കള്‍ക്ക് മക്കള്‍ അവരുടെ ജീവനാണ്. ഒരു പോറല്‍ പോലും ഏല്‍ക്കാതെയാണ് അവര്‍ മക്കളെ വളര്‍ത്തിക്കൊണ്ട് വരുന്നത്. മക്കള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ സ്വന്തം ജീവന്‍ പോലും കൊടുത്ത് മാതാപിതാക്കള്‍ സംരക്ഷിക്കും. കഴിഞ്ഞ ദിവസം ആറ്റില്‍ വീണ് മരിച്ച ദേവനന്ദ കുറച്ചൊന്നുമല്ല മലയാളികളെ വിഷമിപ്പിച്ചത്. എന്നാല്‍ ഇവിടെ ഒരു അമ്മ സ്വന്തം ജീവിതം കൊടുത്ത് മകളെ രക്ഷിച്ചിരിക്കുകയാണ്. വസ്ത്രം കഴുകുന്നതിന് ഇടെ കനാലില്‍ ഒഴുക്കില്‍ പെട്ട മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വീട്ടമ്മ മുങ്ങി മരിച്ചത്.

എന്നാല്‍ വീട്ടമ്മയുടെ മരണത്തോടെ രണ്ട് പിഞ്ച് കുഞ്ഞുങ്ങള്‍ ആനാഥരായി. മാറിക അരിശേരിക്കരയില്‍ പരേതനായ മാധവന്റെ ഭാര്യ 40കാരി സുജയാണ് കനാലില്‍ മുങ്ങി മരിച്ചത്. എം വി ഐ പി കനാലില്‍ പണ്ടപ്പിള്ളി അങ്കണവാടിക്ക് സമീപമുള്ള കടവിലായിരുന്നു അപകടം സംഭവിച്ചത്. തുണി കഴികുന്നതിന് ഇടെ സുജയുടെ മകള്‍ ശ്രീതുമോള്‍(14) ഒഴുക്കില്‍ പെട്ടു. തുടര്‍ന്ന് ശ്രീതുമോളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് ഇടെ സുജ ഒഴുക്കില്‍ പെടുകയായിരുന്നു. ഒഴുക്കില്‍ പെട്ട യുവതി തിരികെ നീന്താന്‍ ശ്രമിച്ചിട്ടും സാധിച്ചില്ല. തുടര്‍ന്ന് ഒഴുക്കില്‍ പെട്ട് മുങ്ങി മരിക്കുകയായിരുന്നു.

ഇതോടെ അച്ഛന് പിന്നാലെ അമ്മയെയും നഷ്ടമായിരക്കുകയാണ് രണ്ട് കുരുന്നുകള്‍ക്ക്. ശ്രീതുവും സഹോദരന്‍ ശ്രീരാഗും അനാഥരായി. തുണി കഴുകുന്നതിനിടെ മകള്‍ ശ്രീതു ഒഴുക്കില്‍ പെടുന്നത് ശ്രദ്ധിച്ച സുജ രക്ഷിക്കാനായി ഉറങ്ങി. എന്നാല്‍ ശ്ക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നതിനാല്‍ ഉദ്ദേശിച്ചത് പോലെ കരക്ക് എത്താനും സാധിച്ചില്ല. കനാലില്‍ ഇറങ്ങിയ സുജയും അടിയൊഴുക്കില്‍ പെടുകയായിരുന്നു. ഒരു വിധത്തില്‍ കരയ്ക്ക് കയറിയ ശ്രീതുമോള്‍ വാവിട്ട് നിലവിളിച്ചു. ഇത് കേട്ട് എത്തിയ നാട്ടുകാര്‍ സുജയെ വെള്ളത്തില്‍ നിന്നും കരയ്ക്ക് കയറ്റി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ജല ക്ഷാമം രൂക്ഷമായതോടെ വസ്ത്രങ്ങള്‍ കഴുകാനും കുളിക്കാനുമായി വീട്ടില്‍ നിന്നും സ്‌കൂട്ടറില്‍ കനാലില്‍ എത്തുക പതിവായിരുന്നു.

അറുന്നൂറ്റിമംഗലം നിരപ്പില്‍ പരേതനായ സുകുമാരന്റെയും ശ്യാമളയുടെയും മകളാണ് സുജ. പാലക്കുഴ പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസ് അംഗമായിരുന്നു സുജ. ചെത്തു തൊഴിലാളിയായിരുന്ന ഭര്‍ത്താവ് മാധവന്‍ 7 വര്‍ഷം മുന്‍പാണ് മരിച്ചത്. അച്ഛന് പിന്നാലെ അമ്മയും യാത്രയായതോടെ അനാഥരായിരിക്കുകയാണ് ഈ മക്കള്‍. ശ്രീതുമോള്‍ കൂത്താട്ടുകുളം ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മകന്‍ ശ്രീരാഗ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയും