മുല്ലപ്പെരിയാര്‍ അണക്കെട്ടിെന്‍റ സുരക്ഷിതത്വം; പഠനറിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി; ലോകത്ത് സുരക്ഷിതമല്ലാത്ത ആറ് അണക്കെട്ടുകളില്‍ ഒന്നാണ് മുല്ലപ്പെരിയാര്‍ എന്ന പഠന റിപ്പോര്‍ട്ടിെന്‍റ അടിസ്ഥാനത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിരീക്ഷണം ആവശ്യപ്പെടുന്ന അപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍. ജല, പരിസ്ഥിതി, ആരോഗ്യ കാര്യങ്ങള്‍ക്കായുള്ള യു.എന്‍ യൂനിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിെന്‍റ റിപ്പോര്‍ട്ടിലാണ് മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ ആവര്‍ത്തിക്കുന്ന പ്രളയങ്ങള്‍ അണക്കെട്ടിെന്‍റ സുരക്ഷക്ക് ഭീഷണിയാണെന്ന് ഡോ. ജോ ജോസഫ് നല്‍കിയ അപേക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ ഹരജിക്ക് അനുബന്ധമായാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി അപേക്ഷ നല്‍കിയത്.

അഭൂതപൂര്‍വമായ കാലാവസ്ഥ വ്യതിയാനവും ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ മലയോര മേഖലയില്‍ വരുത്തിയ പരിസ്ഥിതിനാശവും മൂലം കേരളം പ്രളയമേഖലയായി മാറിയെന്ന് ഹരജിയില്‍ പറഞ്ഞു. പ്രളയസാഹചര്യത്തിലും ഗേറ്റിെന്‍റ പ്രവര്‍ത്തനക്രമം അടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക ചട്ടങ്ങളൊന്നുമില്ലാതെയാണ് അണക്കെട്ടിെന്‍റ പ്രവര്‍ത്തനം. നിര്‍മാണവസ്തുക്കള്‍ കാലഹരണപ്പെട്ടതിനാല്‍ അണക്കെട്ട് സുരക്ഷിതമല്ലെന്നും ഇപ്പോഴുള്ള ചോര്‍ച്ച ആശങ്കജനകമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.