ന്യൂഡല്‍ഹി: പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീലിലേക്ക് യാത്രതിരിച്ചു. നവംബര്‍ 13 മുതല്‍ 14 വരെയാണ് ഉച്ചകോടി. നൂതന ഭാവിക്കായുള്ള സാമ്ബത്തിക വളര്‍ച്ച എന്നതാണ് ബ്രിക്സ് ഉച്ചകോടിയുടെ പ്രമേയം.ആറാം തവണയാണ് പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യയിലെ പ്രമുഖ വ്യവസായികളും ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് സൂചന.
ബ്രസീലില്‍ എത്തുന്ന പ്രധാനമന്ത്രി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായും ചൈനീസ് പ്രസിഡന്റ് ചിന്‍പിംഗുമായും കൂടിക്കാഴ്ച നടത്തും. ബ്രിക്സ് ബിസിനസ് ഫോറത്തിന്റെ ഫോറത്തിലും ഉച്ചകോടിയുടെ പ്ലീനറി സെഷനിലും മോദി പങ്കെടുക്കും.
ബ്രിക്സ് നേതാക്കളും ബിസിനസ് കൗണ്‍സില്‍ അംഗങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ചയിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ബ്രിക്സ് നേതാക്കളും ബ്രിക്സ് ബിസിനസ്സ് കൗൺസിൽ അംഗങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചയിലും മോദി പങ്കെടുക്കും. കൂടിക്കാഴ്ചയിൽ ബ്രിക്സ് ബിസിനസ്സ് കൗൺസിലും, ന്യൂ ഡെവലപ്മെന്റ് ബാങ്ക് മേധാവിയും റിപ്പോർട്ടുകൾ സമർപ്പിക്കും.
Delhi: Prime Minister Narendra Modi leaves for Brazil to attend the 11th BRICS summit. pic.twitter.com/uVm5Rjo4PS
— ANI (@ANI) November 12, 2019