തെന്നിന്ത്യന്‍ സിനിമ മേഖലയില്‍ തന്റേതായ സ്ഥാനമുറപ്പിച്ച താരമാണ് നിത്യാ മേനോന്‍. ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുൾ താരമെന്നാണ് നിത്യാ മേനോനെ വിശേഷിപ്പിക്കാറ്. സിനിമയെ സ്നേഹിക്കാതെ സിനിമയിലെത്തിയ നിത്യ ഇന്ന് മലയാളവും കടന്നു തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിരക്കേറിയ താരമായി മാറിയിരിക്കുകയാണ്. ഏതൊരു സെലിബ്രിറ്റിയെയും പോലെ തന്നെ ഗോസിപ്പുകളും നിരവധിയാണ് നിത്യയെ ചുറ്റിപറ്റി പ്രചരിച്ചിരുന്നത്.
എന്നാല്‍ അനാവശ്യമായ ഗോസിപ്പുകളെല്ലാം തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് താരം. ആദ്യത്തെ എന്റെ ഒരു പ്രണയം മുറിപ്പെട്ടു പോയ ഹൃദയവ്യഥയില്‍ നിന്നും ഞാനിപ്പോഴും മോചിതയായിട്ടില്ല. തുടര്‍ന്ന് കുറേക്കാലം പുരുഷന്മാരെ എനിക്ക് വെറുപ്പായിരുന്നു. ആ വെറുപ്പ് ഇന്നും തുടരുന്നു. ഒന്നില്‍ ഒതുങ്ങാത്ത ആര്‍ത്തിയാണ് ഇക്കൂട്ടര്‍ക്ക്. നശിച്ച ജന്മങ്ങള്‍. തെലുങ്കിലെ പ്രശസ്ത നാടക കുടുംബം ശിഥിലമായത് ഞാന്‍ കാരണമാണെന്ന് വരെ പറഞ്ഞു.
തെലുങ്കിലെ ഒരു പ്രമുഖ നടന്റെ വിവാഹമോചനത്തിന് പിന്നില്‍ നടി നിത്യ ആണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആ പ്രണയത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് താരം. ഗോസിപ്പുകളോട് ഒരിക്കലും താന്‍ പ്രതികരിക്കാറില്ല. എന്നാല്‍ ചില ഗോസിപ്പുകള്‍ പലപ്പോഴും തന്നെ വേദനിപ്പിച്ചിട്ടുണ്ട്’- നിത്യ പറയുന്നു. മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍ക്ക് അതിന്റെ കര്‍മഫലം കിട്ടും. ആദ്യപ്രണയത്തില്‍ ഞാന്‍ വളരെ സീരിയസ്സായിരുന്നു. പ്രണയം തകര്‍ന്നപ്പോള്‍ വല്ലാത്ത അവസ്ഥയിലായി.തന്റെ ആദ്യപ്രണയം തകര്‍ന്നപ്പോള്‍ മുതല്‍ തനിക്ക് പുരുഷന്മാരോട് വെറുപ്പായിരുന്നു . കുറച്ചു കാലത്തേക്ക് പുരുഷന്മാരോടു തന്നെ വെറുപ്പായിരുന്നു. അതിന് ശേഷം അത്തരത്തില്‍ ഒരു ബന്ധം ഉണ്ടായിട്ടില്ല.
എന്നാല്‍ പ്രമുഖ നടനുമായിള്ള പ്രേമബന്ധ ഗോസിപ്പ് എന്നെ ഏറെ വേദനിപ്പിച്ചു. പക്ഷേ ഞാന്‍ ആരോടും ഒന്നും വിശദീകരിക്കാന്‍ പോയില്ല. നമ്മളെ വേദനിപ്പിച്ചവര്‍ക്ക് സന്തോഷം ലഭിച്ചിട്ടുണ്ടാകും.പിന്നെ ആ ‘പ്രേമം’ സത്യമല്ലെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാകും. അദ്ദേഹം വിവാഹ മോചനം നേടിയിട്ട് ഇപ്പോള്‍ ഒരുപാട് നാളായല്ലോ.വാര്‍ത്ത സത്യമാണെങ്കില്‍ ഞങ്ങള്‍ ഇതിനകം വിവാഹിതരാകേണ്ടതല്ലേ. എന്റെ ലോകം എന്റേതു മാത്രമാണ്’- നിത്യ പറഞ്ഞു.ഇത് തന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. ഇപ്പോള്‍ ഗോസിപ്പുകളോട് താന്‍ പ്രതികരിക്കാറില്ല.എന്ന് കരുതി അവ മനസിനുണ്ടാകുന്ന വേദനയ്ക്ക് ഒട്ടും കുറവുണ്ടാക്കാറില്ല. മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍ക്ക് അതിന്റെ ഫലം കിട്ടും. എന്റെ ലോകം എന്റേത് മാത്രമാണ്. വിവാഹം കഴിക്കാന്‍ പറ്റിയ ഒരാളെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. . വിവാഹം ചെയ്യണമെന്നതുകൊണ്ട് ഞാന്‍ ആരേയും വിവാഹം ചെയ്യില്ല. എനിക്കിഷ്ടപ്പെട്ട ഒരാളെ മാത്രമേ ഞാന്‍ വിവാഹം കഴിക്കുകയുള്ളൂ.