ലൈംഗികാവയവങ്ങള്‍ മറച്ചു വയ്ക്കാതെ ജെട്ടിയില്ലാ ദിനം ആചരിച്ചു; രഹ്‌ന ഫാത്തിമയെ പുറത്താക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം

ഡിങ്കന്‍ (സ) യുടെ വിശുദ്ധ ജട്ടിയെ അവഹേളിക്കുകയും പാന്റിന് മുകളില്‍പ്പോലും ജട്ടി നിര്‍ബന്ധമാക്കിയ ഡിങ്കഭഗവാന്റെ കല്‍പ്പനകളെ ധിക്കരിക്കുകയും ജെട്ടിയില്ലാ ദിനം ആചരിച്ചു ഡിങ്കമത വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്ത നടിയും മോഡലുമായ രഹ്‌ന ഫാത്തിമയെ (പാത്തു)വിനെ ഡിങ്കമതത്തിനിന്നും പുറത്താകാണാമെന്ന ആവശ്യവുമായി ഡിങ്കമതത്തിലെ ഒരുവിഭാഗം രംഗത്ത്.

രഹ്‌ന ഫാത്തിമ പറയുന്നതിങ്ങനെ

‘നോ പാന്റി ഡേ’ എന്ന സങ്കല്പനം ആദ്യമായി പൊതു വ്യവഹാരത്തിലേക്ക് കടന്നുവരുന്നത് 1980കളിലാണ്. ആരാണ് തുടങ്ങിവിട്ടതെന്നോ എന്താണ് ജൂണ് 22 എന്ന ദിവസം തിരഞ്ഞെടുക്കപ്പെടാന്‍ കാരണമെന്നോ വ്യക്തമായ വിവരണമൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ ഹ്യൂമന്‍ സൈക്കോളജി വിദഗ്ധര്‍ മുന്നോട്ടു വയ്ക്കുന്ന ഒരു സിദ്ധാന്തം പങ്കുവയ്ക്കുന്നു:
ആത്യന്തികമായി സാമൂഹികസദാചാരവിലക്കുകളെ കടയ്ക്കല്‍ വെട്ടുന്ന ഒരു ആചാരമാണ് നോ പാന്റി ഡേ. ഒരു ദിവസം പുറത്തിറങ്ങി നടക്കുന്ന ഒരുപാട് മനുഷ്യര്‍ പാന്റ്‌സും പാന്റിയും ഒന്നും ധരിക്കാതെ അതില്‍ പ്രത്യേകിച്ചു അസാധാരണമായി ഒന്നുമില്ലാത്ത രീതിയില്‍ പൊതുജീവിതത്തില്‍ മുഴുകുന്നതാണ് ഇതിന്റെ ആശയം. സ്വാഭാവികമായും ഇതിനെ പറ്റി അറിയാത്തവര്‍ക്ക് വലിയൊരു ഷോക്ക് ആയിരിക്കും ലഭിക്കുക. നഗ്‌നതാ പ്രദര്ശനത്തിലുപരി അതില്‍ അസ്വഭാവികതയൊന്നും ഇല്ലെന്നുള്ള തരത്തിലുള്ള പെരുമാറ്റമാണ് ഇവിടെ ഹൈലൈറ്റ്.
അതായത് നിങ്ങള്‍ കരുതിയ പോലെ അടിവസ്ത്രം മാത്രമല്ല ,പാന്റ് പോലും ഉപേക്ഷിച്ചു പുറത്തിറങ്ങുക എന്നതാണ് നോ പാന്റി ഡേയുടെ ആചാരം! പഴയ വിക്ടോറിയന്‍ നിയമങ്ങളുടെ ബാക്കിപത്രത്തിനൊപ്പം ‘ആര്‍ഷഭാരതസംസ്‌കാര’വും കൂടെ കൈപിടിക്കുന്ന ഇന്ത്യയില്‍ ആചരിച്ചാല്‍ എക്‌സിബിഷണിസത്തിന്റെ പേരില്‍ ശിക്ഷാര്‍ഹമാണിത് .

പല ഉല്പത്തി സിദ്ധാന്തങ്ങള്‍ ഉള്ളതുപോലെ പലയിടത്തും പല ദിവസങ്ങളില്‍ ആണ് കാലം കഴിയും തോറും ഇതു ആചരിക്കപ്പെടുന്നത്. സാമൂഹിക വിലക്കുകളില്‍ നിന്നു സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുന്ന ഒന്നായാണ് ഇതില്‍ പങ്കെടുക്കുന്നവര്‍ നോ പാന്റി ഡേയെ വിശേഷിപ്പിക്കുന്നത്. നഗ്‌നതയെ ലൈംഗികതയുമായി കൂട്ടിക്കെട്ടുന്ന പ്രവണതയ്‌ക്കെതിരെയുള്ള ഒരു പ്രതിഷേധമായും ഇതിനെ കണക്കാക്കാം. അതും പ്രാഥമിക ലൈംഗികാവയവങ്ങള്‍ മറച്ചു വയ്ക്കാതെ തന്നെ.