റൗഫ് ഷെരീഫിനെ വധിക്കാൻ പാക്ക് ഭീകരന്മാർ-അഞ്ചലിൽ ഇന്ത്യൻ സൈന്യം ജാഗ്രത!

സ്വന്തം പ്രവർത്തകനെ കൊല്ലാൻ പി എഫ് ഐ മൊഡ്യൂളുകൾ രംഗത്ത്. ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷരീഫിനെ ഉടൻ കൊലപ്പെടുത്താൻ ഇസ്ളാമിക ഭീകരന്മാരുടെ രഹസ്യ നീക്കം. ക്രൂരമായി കൊന്ന് ആർ എസ് എസ്- ബി ജെ പി ക്കാരുടെ തലയിൽ കെട്ടിവയ്ക്കാൻ അണിയറയിൽ നീക്കം. വൻ ഗൂഢാലോചനയുടെ ചുരുളുകൾ കർമ്മ ന്യൂസ് അഴിച്ച് വാർത്താ രൂപത്തിൽ സമൂഹത്തിലേക്ക് നല്കുന്നു.

പോപ്പുലർ ഫ്രണ്ട് രഹസ്യങ്ങൾ വെളിപ്പെടുത്തിയ റൗഫ് ഷെറീഫിൻ്റെ ജീവനു ഭീഷണി.ഹത്രാസ് കലാപ ഗൂഡാലോചന കേസിൽ അടുത്തിടെ ജാമ്യത്തിലിറങ്ങിയ ക്യാംപസ് ഫ്രണ്ട് നേതാവ് അഞ്ചൽ സ്വദേശി റൗഫ് ഷെറീഫിൻ്റെ ജീവനു ഭീഷണിയെന്ന് ഇൻ്റലിജൻസ് ബ്യൂറോ റിപ്പോർട്ട്. പോപ്പുലർ ഫ്രണ്ടിൻ്റെ ഗൾഫ് പണമിടപാടു രഹസ്യങ്ങൾ ഇഡി – എൻഐഎ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി ഒറ്റുകാരനായ റൗഫിനു ഭീഷണി സ്വന്തം സംഘടനയിൽ നിന്നു തന്നെയാണ്.

പോപ്പുലർ ഫ്രണ്ടിന്റെ അടിവേരിളക്കിയ പല വിവരവും എൻ ഐ എക്ക് പങ്കുവയ്ച്ചത് അഞ്ചലുകാരനായ ഈ റൗഫ് ആയിരുന്നു. പോപ്പുലർ ഫ്രണ്ട് വിദേശത്ത് നിന്നും പാക്കിസ്ഥാൻ—ചൈന എന്നീ രാജ്യങ്ങളിൽ നിന്നും വാങ്ങിയ ഫണ്ട് ഈ റൗഫ് ഷരീഫ് എണ്ണി എണ്ണി പറഞ്ഞു. റൗഫ് ഇപ്പോൾ ജാമ്യത്തിലാണ്‌. മാപ്പു സാക്ഷി എന്നും വിവരം ഉണ്ട്. ഇന്ത്യയിൽ ഇസ്ളാമിക് സ്റ്റേറ്റ് ഉണ്ടാക്കാൻ തടസമായതും ഒറ്റുകാരനും ആയ റൗഫ് ഷരീഫിനെ കൊല്ലാൻ ഐ എസ് ഐ എസ് പാക്കിസ്ഥാൻ മൊഡ്യൂളുകൾക്ക് ഇന്ത്യൻ ഭീകരന്മാർ നിർദ്ദേശം നല്കി. അഫ്ഗാനിസ്ഥാനിൽ നിന്നും ബംഗ്ളാദേശിൽ നിന്നും നുഴഞ്ഞ് കയറിയവർ അഞ്ചലിൽ എത്തി ഇയാളേ കൊന്ന ശേഷം രാജ്യം വിടാനാണ്‌ പദ്ധതി. റൗഫ് ഷരീഫ് എന്ന ഭീകര കേസ് പ്രതിയുടെ ജീവൻ രക്ഷിക്കാൻ ഇപ്പോൾ കേന്ദ്ര ഏജൻസികൾ ഇയാളുടെ അഞ്ചലിലെ വീടിനടക്കം സംരക്ഷണം നല്കുന്നു

ഹത്രാസിൽ കലാപമുണ്ടാക്കാൻ സിദ്ദിഖ് കാപ്പൻ സംഘത്തിൽ പെട്ട അൻഷാദ് ബദറുദ്ദീനും ഫിറോസ് ഖാനും പെട്രോൾ ബോംബുകൾ തയാറാക്കാൻ ഹത്രാസിലേക്ക് പോയെന്ന് യുപി പൊലീസിനു മൊഴി നൽകിയതും റൗഫാണ്. സിദ്ദിഖ് കാപ്പനും കൂട്ടരും പിടിയിലായപ്പോൾ പിറകിലെ വാഹനത്തിലുണ്ടായിരുന്ന ഹിറ്റ് സ്ക്വാഡ് അംഗങ്ങളായ ബദറുദ്ദീനും ഫിറോസ് ഖാനും ദൗത്യം ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു. ഇവരെ പിന്നീട് യുപി ഭീകര വിരുദ്ധ സ്ക്വാഡ് സ്ഫോടക വസ്തുക്കളും തോക്കുകളും സഹിതം പിടികൂടുകയായിരുന്നു. ഗൾഫ് എക്സിക്യൂട്ടീവ് കൗൺസിൽ എന്ന പേരിൽ പോപ്പുലർ ഫ്രണ്ടിൻ്റെ ഫണ്ടു സമാഹരണത്തിൽ ഏർപ്പെട്ടിരുന്ന നൗഫൽ ഷെറീഫ്, മുഹമ്മദ് ഷരീഖ്, മുഹമ്മദ് ഫൈസൽ ബഷീർ, റമീസ് എന്നിവരുടെ പേരു വിവരങ്ങൾ ഇഡി ക്കു മുന്നിൽ വെളിപ്പെടുത്തിയത് റൗഫാണ്.

ഖത്തറിൽ നിന്നു മുഹമ്മദ് സമദും ദോഹയിൽ നിന്നു റിസാഖും റൗഫിൻ്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് കോടിക്കണക്കിനു രൂപ കൈമാറിയതായി ഇഡി കണ്ടെത്തി. റിഹാബ് ഫൗണ്ടേഷൻ, ഗ്രീൻ വാലി അക്കാഡമി പദ്ധതികൾക്ക് എന്ന പേരിൽ പിരിച്ച ഫണ്ട് ഇന്ത്യയിൽ കലാപങ്ങൾ സൃഷ്ടിക്കാനായി പോപ്പുലർ ഫ്രണ്ട് ചെലവിട്ടിരുന്നു. റൗഫ് ഷെറീഫ് ഇക്കാര്യങ്ങൾ മജിസ്ട്രേറ്റിനു മുന്നിൽ മൊഴിയായി നൽകിയത് പോപ്പുലർ ഫ്രണ്ടിനു തിരിച്ചടിയായി. താൻ കൂടുതൽ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത് തൻ്റെ ജീവനു ഭീഷണിയാകുമെന്നു മജിസ്ട്രേറ്റിനു മുന്നിൽ കരഞ്ഞു പറഞ്ഞു.

കൂടുതൽ രഹസ്യങ്ങൾ റൗഫ് ഷെറീഫ് ചോർത്തിയിട്ടുണ്ടെന്നാണ് പി എഫ് ഐ നേതാക്കൾ കരുതുന്നത്. പോപ്പുലർ ഫ്രണ്ടിൻ്റെ ഹവാല ഇടപാടുകൾ ഇഡിയും എൻ ഐ എ യും കണ്ടെത്തിയത് റൗഫിലൂടെയാണെന്നും സംശയമുണ്ട്.
ലക്‌നൗ ജയിലിൽ നിന്നു ജാമ്യത്തിലിറങ്ങിയ റൗഫ് അഞ്ചലിൽ തിരിച്ചെത്തിയെങ്കിലും അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്.
അതിനിടെയാണ് പോപ്പുലർ ഫ്രണ്ട് സ്ലീപ്പർ സെല്ലുകളിൽ നിന്നു റൗഫിനു ഭീഷണിയുണ്ടെന്ന ഐ ബി മുന്നറിയിപ്പ്