ബൈജു എഴുപുന്ന തന്നെ ചതിച്ചു, വെളിപ്പെടുത്തലുമായി പാർവ്വതി ഓമനക്കുട്ടൻ

മിസ് വേള്‍ഡ് മത്സരത്തിലൂടെ ശ്രദ്ധ നേടിയ മലയാളി പെൺകുട്ടിയാണ് പാർവതി ഓമനക്കുട്ടൻ. അന്ന് റണ്ണറപ്പായി തിരഞ്ഞെടുത്ത പാർവതിക്ക് പിന്നീട് സിനിമയിലും ഓഫറുകൾ വന്നുതുടങ്ങി. 2008ലെ ലോകസുന്ദരി മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയതോടുകൂടിയാണ് പാർവ്വതിയെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയതും. പിന്നീട് മോഡലിംഗില്‍ നിന്ന് നടിയിലേക്ക് ചുവടുമാറുകയാണ്. എന്നാൽ സിനിമയിൽ വേണ്ടത്ര രീതിയിൽ പ്രശോഭിക്കാൻ പാർവ്വതി ഓമനക്കുട്ടന് സാധിച്ചില്ല.

മുംബൈയിലാണ് ചങ്ങനാശ്ശേരി സ്വദേശിനിയായ പാര്‍വതി താമസിക്കുന്നത്. ഹിന്ദിയിലും തമിഴിലും രണ്ട് ചിത്രങ്ങള്‍ വീതം മാത്രമാണ് പാര്‍വതി അഭിനയിച്ചത്. സിനിമ ബോക്സോഫീസിൽ പരാജയപ്പെട്ടതോടെ സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചില്ല. മലയാളത്തിൽ ഒരു ചിത്രത്തിൽ മാത്രമാണ് താരം അഭിനയിച്ചത്. അഭിനയിച്ചുകൊണ്ടിരിക്കുന്ന തമിഴിലെ രണ്ട് ചിത്രങ്ങളുടെ ഷൂട്ടിംഗ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

പാര്‍വതി തന്റെ മലയാളത്തിലെ പൂര്‍ത്തികരിക്കാത്ത ചിത്രത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്. നടനും സംവിധായകനുമായ ബൈജു എഴുപുന്ന തന്നെ ചതിച്ചതാണെന്ന് പാർവ്വതി വെളിപ്പെടുത്തുന്നു. പാർവ്വതിയുടെ ആദ്യ മലയാള ചിത്രം കെ.ക്യൂ ആയിരുന്നു. കെ ക്യുവീൽ തന്നെ നായികയാക്കുകയും ചിത്രത്തില്‍ തമിഴിലെ സൂപ്പര്‍ സ്റ്റാറാണ് നായകനെന്നാണ് പറഞ്ഞ് വിശ്വസിപ്പിച്ചതെന്ന് പാർവ്വതി പറയുന്നു.

മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രം എത്തുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. അതുകൊണ്ടാണ് നായികയായി കരാര്‍ ഒപ്പിട്ടത്. എന്നാല്‍ പിന്നീട് ഷീട്ടിംഗ് പൂര്‍ത്തിയായ ശേഷമാണ് ബൈജു തന്നെയാണ് ചിത്രത്തില്‍ നായകനെന്ന് അറിയുന്നതെന്ന് താരം വെളിപ്പെടുത്തി. താൻ കാരണം ചിത്രം മുടങ്ങേണ്ടെന്ന് കരുതിയാണ് പിന്നീട് അഭിനയിച്ചത്. ചിത്രം പുറത്തിറങ്ങരുതെന്ന് താൻ ആഗ്രഹിച്ചതായും പാര്‍വതി അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്.