ആര്‍എസ്എസ് പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് പിടിയില്‍

തിരുവനന്തപുരം. കാട്ടാക്കടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. അതേസമയം ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമല്ലെന്നും വ്യക്തിപരമായ പകയാണെന്നും പോലീസ് പറഞ്ഞു. കേസില്‍ മുഖ്യ പ്രതി ജിത്തു ഒളിവിലാണ്.

കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് വിഷ്ണുവിന് കുത്തേറ്റത്. ബൈക്കില്‍ കയറുന്നതിനിടെ ചവിട്ടി വീഴ്ത്തിയ അഞ്ചംഗ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര കടന്ന് പോയതിന് പിന്നാലെയായിരുന്നു ആക്രമണം.

തലയിലും നെറ്റിയിലും ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അമ്പലത്തിന്‍കാലയില്‍ ആര്‍എസ്എസ് പ്ലാവൂര്‍ മണ്ഡലം കാര്യവാഹാണ് വിഷ്ണു.