അയ്യനെത്തൊട്ടപ്പോൾ മുതൽ വിവാദങ്ങൾ, രഹ്ന അഴിക്കുള്ളിലേക്ക്

ശബരിമല സ്ത്രീ പ്രവേശന വിവാദ നായിക രഹ്ന ഫാത്തിമക്ക് ദിനം പ്രതി ലഭിക്കുന്നത് എട്ടിന്റെ പണികൾ.പോലീസ് വന്നപ്പോൾ സ്വന്തം ചങ്ക വരെ തുറന്ന് കാട്ടുന്ന ഇരട്ട ചങ്കൻ ഭരിക്കുന്ന നാട്ടിൽ രഹ്ന ജീവനും കൊണ്ടോടി. അറസ്റ്റിലായി ഈ മഴക്കാലത്ത് ജയിലിലെ സിമന്റ് തറയിൽ കിടക്കാതിരിക്കാൻ രഹ്ന ഫാത്തിമ ജീവനും കൊണ്ടോടുകയായിരുന്നു. പോയ വഴിയിൽ ഇനി പുല്ലു പോലും കിളുക്കില്ല. ചങ്ക് തുറന്ന് കാട്ടുന്ന രഹ്ന ഫാത്തിമയുടെ ധൈര്യം കണ്ട് അയ്യപ്പ വിരോധികൾ പൊലും അന്തം വിട്ട് തലയും കുമ്പിട്ട് സ്വാമി ശരണം വിളിച്ചു..

അയ്യപ്പനെ കാണാൻ പോയപ്പോൾ മുതൽ രഹ്നക്ക് കഷ്ടകാലം ആരംഭിച്ചു. കറുത്ത വേഷം ധരിച്ച് ഇരുമുടിക്കെട്ടുമായി രഹ്ന പമ്പവരെ എത്തിയിരുന്നു. രഹ്നയെയും ആക്ടിവിസ്റ്റുകളെയും സംഘപരിവാറിന്റെ നേതൃത്വത്തിലുള്ളവർ തടയുകയായിരുന്നു.

രഹ്ന ഫാത്തിമ ചെയ്തത് ശുദ്ധ പോക്രിത്തരം. നഗ്നമായ തന്റെ മാറിടത്തിലെ മാറിടത്തിലെ ഞെട്ടുകളിൽ കുട്ടികളേ കൊണ്ട് ചിത്രങ്ങൾ വരപ്പിച്ച് പെയിന്റ് ചെയ്തു. ഇതെല്ലാം ഭർത്താവോ ആരോ വീഡിയോയിൽ ആക്കി പക്ക ബിസിനസിനായി യു.ടുബിൽ ഇട്ടു. വേണ്ടത് പണം. ഇവിടെ ചൂഷണം ചെയ്തത് കുട്ടികളേ..പോൺ സൈറ്റുകളിൽ വരേണ്ട അഡല്റ്റ് ഒൺലിയിൽ വരേണ്ട വലിയ കാര്യങ്ങൾ..തുമ്പി മാരെ കൊണ്ട് കല്ലെടുപ്പിച്ചു. ഒരമ്മയും ഇങ്ങിനെ ചെയ്യരുത്.

ശബരിമലയിൽ പ്രവേശിക്കും അയ്യപ്പനെ കാണും എന്ന് പറഞ്ഞ രഹ്നക്ക് ലഭിക്കുന്നത് നല്ല പണികളാണ്.

സോഷ്യൽ മീഡിയയിലൊക്കെ സജീവമായ ഈ ഇടത് അക്ടിവിസ്റ്റിനെ അനുകൂലിച്ചും ആളുകൾ രം​ഗത്തുണ്ട്. സ്വന്തം ന​ഗ്നശരീരം കുട്ടികൾക്ക് ചിത്രം വരക്കാൻ നൽകിയതോടെ രഹ്നക്ക് നേരെ ഉയർന്നത് രൂക്ഷ വിമർശനങ്ങളാണ്. ചിത്രം വരക്കുന്ന വീഡിയോ പകർത്തി രഹ്ന തന്നെ അത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. വൻ തോതിൽ വീഡിയോ വൈറലായതോടെ പലരും എതിർപ്പുമായെത്തി.

ബാലാവാകാശ കമ്മീഷനടക്കം ക്രിമിനൽ കുറ്റത്തിന് രഹ്നക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊച്ചിയിലെ വീട്ടിലേക്ക് രഹ്നയെ അന്വേഷിച്ചെത്തിയ പോലീസിന് രഹ്നയെ കണ്ടെത്താൻ സാധിച്ചില്ല. 1രഹ്ന കോഴിക്കോടേക്ക് പോയെന്നാണ് ഭർത്താവ് പോലീസിനോട് പറഞ്ഞത്, ഒളിവിൽ പോയ രഹ്നയെ അന്വേഷിച്ച് പോലീസ് കോഴിക്കോടേക്ക് തിരിച്ചിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുമ്പിൽ നഗ്നതാപ്രദർശനം നടത്തിയതും അത് പകർത്തി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും കുറ്റകരമാണെന്ന് പരാതി ഉയർന്നതോടെയാണ് ബാലാവകാശ കമ്മിഷൻ നടപടിയെടുത്തത്.പോക്‌സോ ആക്ട് സെക്ഷൻ 13, 14, 15 എന്നിവയും ഐടി ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്

കൊച്ചിയിൽ നടന്ന കിസ് ഓഫ് ലവ് സംഭവത്തിൽ രഹ്ന ഫാത്തിമ പങ്കെടുത്തിരുന്നു. ഇതിനുശേഷം കഴിഞ്ഞവർഷം കോഴിക്കോട് ഫറൂഖ് കോളജിൽ അധ്യാപകൻ വാത്തക്ക പ്രയോഗം നടത്തിയപ്പോൾ മാറുതുറക്കൽ സമരമെന്ന പേരിൽ മാറിടത്തിന്റെ നഗ്നചിത്രം പോസ്റ്റ് ചെയ്തു. ഇതു പലരെയും ചൊടിപ്പിച്ചു. ഇവരുടെ സോഷ്യൽമീഡിയ പോസ്റ്റുകൾ പലതും മതസ്പർധ വളർത്തുന്നതും സമൂഹത്തിൽ വലിയതോതിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഏക എന്ന ചിത്രത്തിൽ നായികയായി ഇവർ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ നൂഡ് മത്തിക്കറി എന്ന പേരിൽ രഹ്ന ഫാത്തിമ ഷെയർ ചെയ്ത വീഡിയോ വിവാദമായിരുന്നു. കൊറോണക്കാലത്ത് മത്തിക്കറി വയ്ക്കുന്നതാണ് രഹ്ന ഫാത്തിമ പങ്കുവച്ച വീഡിയോയിൽ ഉള്ളത്. വീഡിയോയുടെ ആദ്യ സെക്കന്ഡുകളിൽ രഹ്ന ഫാത്തിമ അർധ നഗ്‌നയായാണ്‌ അടുക്കളയിൽ നിൽക്കുന്നത്. പിന്നീട് ഒരു ഷാൾ ഉപയോ​ഗിച്ച് മാറിടം മറയ്ക്കുന്നതും കാണാം. രഹ്നയുടെ ചാളക്കറി വീഡിയോ വൈറലായതോടെ ബിഎസ്എൻഎല്ലിലെ ജോലിയും രഹ്നക്ക് നഷ്ടമായിരുന്നു.ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹ്നയെ പൊലീസ് അറസ്റ്റ് ചെയ്യുകയും 18 ദിവസം ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.

ഇതിനുപിന്നാലെയാണ് രഹ്നയെ തേടി പുതിയ വിവാദമെത്തിയത്. ഒന്നിനു പുറകെ ഒന്നായി വിവാദങ്ങൾ പിടിമുറുക്കിയിരുക്കുന്ന രഹ്ന ബോഡി ഓഫ് ആർട്ടിലൂടെ അറസ്റ്റിലാകുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു

ജാമ്യം റദ്ദാകും

രഹ്ന ഫാത്തിമയ്ക്ക് ശബരിമല കേസിൽ അനുവദിച്ച ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനാൽ ജാമ്യം റദ്ദാക്കാൻ ഹൈ ക്കോടതിയെ സമീപിച്ചതായി ബിജെപി ദേശീയ നേതാവ് ബി രാധാകൃഷ്ണ മേനോൻ പറഞ്ഞു.