കര്‍ണ്ണാടകത്തിന്റെ പതാകയില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം; കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യം

ബെംഗളൂരു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണ്ണാടകയില്‍ വിവാദത്തില്‍. രാഹുല്‍ ഗാന്ധിയുടെ ചിത്രം കര്‍ണ്ണാടകത്തിന്റെ പതാകയില്‍ അച്ചടിച്ചതാണ് വിവാദമായത്. സോഷ്യല്‍മീഡിയയിലടക്കം സംഭവം വലിയ വിവാദമായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി മാപ്പ് പറയണമെന്ന് കന്നട അനുകൂല സംഘടനകള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധി സ്ഥലങ്ങളില്‍ പ്രകടനം നടന്നു.

കര്‍ണ്ണാടകത്തിന്റെ പതാകയെ അപമാനിക്കുന്ന തരത്തില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം പതാകയില്‍ പതിച്ചത് ശരിയായില്ലെന്ന് കര്‍ണ്ണാടക നവ നിര്‍മ്മാണ്‍ സമിതി അഭിപ്രായപ്പെട്ടു. മഞ്ഞയും ചുവപ്പും നിറമുള്ളതാണ് പതാക. ഈ രണ്ട് നിറങ്ങള്‍ കര്‍ണ്ണാടകയുടെ പ്രതീകങ്ങളാണ്. ഇതിന് മുകളിലാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗായി രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ചത്.

ഭാരത് ജോഡോ യാത്ര മൈസൂരില്‍ എത്തിയപ്പോള്‍ കര്‍ണ്ണാടകത്തിന്റെ പതാകയില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച് പതാക വീശിയാണ് യാത്ര കടന്ന് പോയത്. ഇത് കര്‍ണ്ണാടകത്തില്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കര്‍ണ്ണാടകത്തിന്റെ പതാകയില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ചതിനോട് വിയോജിപ്പാണെന്നും ഇത് സംസ്ഥാനത്തിന് അപമാനമാണെന്നും കര്‍ണ്ണാടക റവന്യൂ മന്ത്രി ആര്‍ അശോക് പറഞ്ഞു.

പണ്ട് കര്‍ണ്ണാടകത്തിന്റെ പതാക മാറ്റാന്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. എന്നാല്‍ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് അത് പിന്‍വലിച്ചു. ഇപ്പോള്‍ ആ കൊടിയില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ചത് അപമാനകരമാണെന്ന് ബിജെപി പറഞ്ഞു. കര്‍ണ്ണാടകത്തിന്റെ പതാകയെ അപമാനിക്കുന്ന തരത്തില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം പതാകയില്‍ പതിച്ചത് ശരിയായില്ലെന്ന് കര്‍ണ്ണാടക നവ നിര്‍മ്മാണ്‍ സമിതി അഭിപ്രായപ്പെട്ടു.