തിരുവനന്തപുരത്ത് ആൺസുഹൃത്തിനൊപ്പം ബീച്ചിലെത്തിയ യുവതിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി, ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ആൺ സുഹൃത്തിനോടൊപ്പം പൊഴിയൂർ ബീച്ചിൽ എത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റിൽ. പൊഴിയൂർ പരുത്തിയൂർ സ്വദേശി സാജ(29)നെയാണ് പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ മാസം ആണ് കേസിന് ആസ്പദമായ സംഭവം. പൊഴിയൂർ ബീച്ചിലെത്തിയ യുവതിയേയും സുഹൃത്തിനേയും പ്രതികൾ മർദ്ദിക്കുകയും യുവതിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കുകയും ആയിരുന്നു. തുടർന്ന് പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. നാലു മാസങ്ങൾക്ക് ശേഷമാണ് യുവതി പരാതി നല്കുന്നത്.

പ്രതികൾ മൊബൈൽ ദൃശ്യം കാണിച്ചു നിരന്തരം ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പൊഴിയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് രണ്ടാം പ്രതിയും മൂന്നാം പ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി സാജൻ തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലും ഒളിവിൽ കഴിഞ്ഞ ശേഷം ട്രെയിനിൽ നിലേശ്വരത്ത് നിന്നും തിരുവനന്തപുരത്തേക്കു വരുന്നതിനിടയിൽ പോലിസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ട്രെയിനിൽ കയറിയ പോലീസ് സംഘം പേട്ട റെയിൽ വോ സ്റ്റേഷനിൽ ചാടി രക്ഷപ്പൊടാൻ ശ്രമിക്കുന്നതിനിടയിൽ സാജനെ പിടിക്കുടുകയായിരുന്നു.