അയ്യപ്പ ദർശനത്തിനു മൂർഖൻ പാമ്പുകൾ, 60അഥിതികളേ സ്വീകരിച്ച് കാട്ടിലേക്ക് അയച്ചു

ശബരിമല സന്നിധാനത്ത് ഒരു അപ്രതീക്ഷിത അതിഥി. മറ്റാരുമല്ല ഉഗ്ര മൂർത്തീ ഭാവത്തിലുള്ള മൂർഖൻ തന്നെ. അയ്യപ്പ ദർശനം ഇദ്ദേഹവും ഒരു പക്ഷേ ആഗ്രഹിച്ചിരിക്കാം എന്ന് സുരക്ഷാ ചുമതലയുള്ള പോലീസുകാർ.

ശബരിമല മണ്ഡലകാലത്ത് തീർഥാടകരുടെ സുരക്ഷയിൽ ജാഗ്രതയുമായി വനം വകുപ്പ്. അയ്യപ്പഭക്ത‌രുടെ സുരക്ഷിത കാനന യാത്ര, കാടിൻ്റെയും വന്യമൃഗങ്ങളുടെയും സുരക്ഷി ത്വം എന്നിവയ്ക്ക് മുൻകരുതൽ നൽകിയാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. മണ്ഡലകാലം ആരംഭിച്ചതിന് ശേഷം ഇന്നലെ വരെ 60പാമ്പു കളെയാണ് സന്നിധാനത്തു നിന്നു പിടികൂടിയത്. ഇവയെ സുരക്ഷിതമായി ഉൾക്കാടുകളിൽ തുറന്ന് വിടും. സന്നിധാനത്തെഭസ്മ കുളത്തിന് സമീപത്തെ പോലീസ് ക്വട്ടേഴ്സിന് സമീപത്ത് നിന്ന് കൂറ്റൻ മൂർഖൻ പാമ്പിനെ വനം വകുപ്പ് അധികൃതർ പിടികൂടി. പാമ്പിനെ കണ്ട സമീപത്തെ ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാർ സാഹസികമായാണ് പാമ്പിനെ പിടികൂടിയത്.

മണ്ഡലകാലം ആരംഭിക്കുന്നതിനു മുമ്പ് തന്നെ സന്നിധാന ത്തു നിന്ന് 88 പന്നികളെ പിടികൂടിയിരുന്നു.ഇടത്താവളങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എലി ഫന്റ് സ്ക്വാഡ്, സ്നേക്ക് സ്ക്വാഡ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണ്.എരുമേലി, പുൽമേട് തുടങ്ങിയ കാനനപാതകളിൽ അത്യാധുനിക സൗകര്യങ്ങളോ ടുകൂടിയ ഉപകരണങ്ങളാൽ സദാസമയവും നിരീക്ഷണം നട ത്തുന്നുണ്ട്. വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയാൽ മുന്നറിയിപ്പു നല്കി അപകടം ഒഴിവാ ക്കുന്നതിനുള്ള ഉപകരണങ്ങളും സജ്‌ജമാണെന്ന് അധികൃതർ അറിയിച്ചു.

ഇതിനു പുറമേ, രാത്രി സമയങ്ങളിൽ വനാതിർത്തികളിൽ പ്രത്യേക സ്ക്വാഡുകളുടെ സുര ക്ഷാ പട്രോളിങ്ങും നടത്തുന്നു. കുരങ്ങ്, മലയണ്ണാൻ തുടങ്ങിയ വന്യജീവികൾക്ക് ഭക്ഷണപദാർഥങ്ങൾ നൽകരുതെന്ന് അയ്യപ്പഭകരോട് വനം വകുപ്പ് ഉദ്യോഗ സ്ഥർ അഭ്യർഥിച്ചു.വന്യ ജീവികൾക്ക് ആഹാരം നല്കുന്നത് ശിക്ഷാർ ഹമാണ്‌. അതിന്റെ പ്രധാന കാരണം അവർ മനുഷ്യരുമായി ആഹാരത്തിനായി കൂടുതൽ അടുക്കാൻ ശ്രമിക്കും. പിന്നീട് ഇത് അപകടത്തിലേക്ക് പോകും. മാത്രവുമല്ല വന്യ ജീവികളുടെ ആഹാര രീതികളിൽ മാറ്റം വരും. വനത്തിൽ നിന്നും കൂടുതൽ ജീവികൾ ആഹാരത്തിനു എത്താനും ഇതിടയാക്കും.