വിശ്വാസത്തിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ടു,ഞാൻ അഞ്ചു നേരവും നിസ്‌കരിക്കാറുണ്ട്- ഷംന കാസിം

വിശ്വാസത്തിന്റെ പേരിൽ വിമർശനങ്ങൾ കേണ്ടി വന്നതിനെക്കുറിച്ചും സ്റ്റേജ് ഷോകൾ കാരണം അവസരങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും ഷംന കാസിം. ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഷംന കാസിം മനസ് തുറന്നത്. വിമർശനങ്ങൾ നേരിടേണ്ടി വന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഷംന കാസിം.

വിശ്വാസത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ഞാൻ അഞ്ചു നേരവും നിസ്‌കരിക്കാറുണ്ട്. ഷൂട്ടിന് പോയാലും നോമ്പ് മുടക്കാറില്ല. എന്റെ പങ്കാളിയും വിശ്വാസിയാണ്. വിശ്വാസം മനസിലല്ലേ. ഈയ്യിടെ ഞാൻ ഉംറയ്ക്ക് പോയിരുന്നു. എന്റെ വിശ്വാസങ്ങളും ഉത്തരവാദിത്വങ്ങളും ഒരിക്കലും മറന്നിട്ടില്ല. ജീവിതം അന്നും ഇന്നും ഒരുപോലെ പോവുന്നു എന്നാണ് ഷംന കാസിം പറയുന്നത്.

വിശ്വാസത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ഞാൻ അഞ്ചു നേരവും നിസ്‌കരിക്കാറുണ്ട്. ഷൂട്ടിന് പോയാലും നോമ്പ് മുടക്കാറില്ല. എന്റെ പങ്കാളിയും വിശ്വാസിയാണ്. വിശ്വാസം മനസിലല്ലേ. ഈയ്യിടെ ഞാൻ ഉംറയ്ക്ക് പോയിരുന്നു. എന്റെ വിശ്വാസങ്ങളും ഉത്തരവാദിത്വങ്ങളും ഒരിക്കലും മറന്നിട്ടില്ല. ജീവിതം അന്നും ഇന്നും ഒരുപോലെ പോവുന്നു എന്നാണ് ഷംന കാസിം പറയുന്നത്.

എന്നാൽ തമിഴ്, തെലുഗ് ഇൻഡസ്ട്രിയിൽ നിന്ന് അപ്പോഴും അവസരങ്ങൾ കിട്ടുന്നുണ്ടായിരുന്നു എന്നാണ് ഷംന പറയുന്നത്. അവർ സിനിമയും തന്നു, സ്റ്റേജ് ഷോകളും തന്നുവെന്ന് താരം പറയുന്നു. ചിന്താമണി കൊലക്കേസിലെ ഭാവനയുടെ റോളാണ് തെലുഗിൽ ആദ്യമായി ചെയ്തത്. ഇഷ്‌ക്, ജോസഫ് തുടങ്ങിയ മലയാളം സിനിമകളുടെ തമിഴ്-തെലുഗു പതിപ്പുകളിലും നായികയായെന്നും ഷംന ചൂണ്ടിക്കാണിക്കുന്നു.

മലയാളത്തിൽ ഒരവസരം വന്നപ്പോൾ സ്‌റ്റേജ് ഷോ കുറയ്ക്കണമെന്ന് ഒരു വലിയ സംവിധായകൻ എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ആ രീതികളൊക്കെ മാറിയില്ലേ. വലിയ താരങ്ങൾ വരെ അവതാരകരായി. അന്ന് അവരൊക്കെ പറയുന്നത് കേട്ടിട്ട് നൃത്തം ചെയ്യാതിരുന്നെങ്കിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് നൃത്തവുമില്ല, സിനിമയിലുമില്ല എന്ന അവസ്ഥയിൽ വീട്ടിലിരിക്കേണ്ടി വന്നേനെ എന്നാണ് ഷംന പറയുന്നത്.