സിദ്ധാര്‍ഥന്റെ വീട് വെറ്ററിനറി സര്‍വകലാശാല പുതിയ വിസി സന്ദര്‍ശിച്ചു, ആരുടെയൊക്കെ ഭാഗത്ത് തെറ്റു പറ്റിയെന്ന് പരിശോധിക്കുമെന്ന് വിസി

തിരുവനന്തപുരം. പൂക്കോട് വെറ്ററിനറി കോളേജില്‍ മരിച്ച സിദ്ധാര്‍ഥന്റെ വീട് സന്ദര്‍ശിച്ച് പുതിയ വിസി. സിദ്ധാര്‍ഥന്റെ മാതാപിതാക്കളുമായി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പിസി ശശീന്ദന്‍ മടങ്ങിയത്. കേസുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് പിസി ശശീന്ദ്രന്‍ വ്യക്തമാക്കി. ആരുടെ ഭാഗത്താണ് തെറ്റെന്ന് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാലയുടെ ഭാഗത്തെ വീഴ്ച ഡീന്‍ വിശദീകരിക്കുമെന്നും വിസി വ്യക്തമാക്കി. സിദ്ധാര്‍ഥന്റെ മരണത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ അനാസ്ഥ കാട്ടിയതിന് വെറ്ററിനറി സര്‍വകലാശാല വിസിയെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലില്‍ തെളിവെടുപ്പ് നടന്നു. ഒന്നാം പ്രതിയായ സിന്‍ജോ ജോണ്‍സണുമായാണ് പോലീസ് തെളിവെടുപ്പിന് നടത്തിയത്.