ഭക്ഷ്യസുരക്ഷാ വകുപ്പ് ആറുകിലോ പഴകിയ മത്സ്യം പിടികൂടി

കൊച്ചി: മൂവാറ്റുപുഴയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ആറുകിലോ പഴകിയ മത്സ്യം പിടികൂടി. മൂവാറ്റുപുഴയിലെ അറേബ്യന്‍ സി ഫുഡ്സ് എന്ന കടയില്‍ നിന്നാണ് മത്സ്യം പിടികൂടിയത്. ഇത് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. മൂവാറ്റുപുഴയില്‍ എഴ് കടകളിലാണ് ഇന്ന് പരിശോധന നടന്നത്. ഇതില്‍ ആറ് കടകളിലെയും സാമ്പിളുകള്‍ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കായംകുളം നഗരസഭാ പരിധിയിൽ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങളും ഭക്ഷ്യ പദാർത്ഥങ്ങളും പിടികൂടി. രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകും. നഗരസഭാ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. ആറ് ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.

തിരുവനന്തപുരത്ത് വില്‍ക്കാന്‍ വെച്ച ഒരുമാസത്തിലേറെ പഴക്കമുള്ള 800 കിലോ ഗ്രാം മീന്‍ ആരോഗ്യവിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു. തിരുവനന്തപുരം കാരക്കോണത്ത് റോഡരികില്‍ വില്‍ക്കാനിരുന്നവരില്‍ നിന്നുമാണ് 800 കിലോഗ്രാം അഴുകിയ മീന്‍ പിടിച്ചെടുത്തത്.