വിദ്യാർത്ഥിയെ തല്ലിച്ചതച്ച് മദ്രസ അദ്ധ്യാപകർ, ക്രൂരത വാച്ച് മോഷ്ടിച്ചെന്ന പരാതിയിൽ, വിദ്യാർത്ഥികളെ കൊണ്ട് ശരീരത്തിൽ തുപ്പിച്ചു

ഔറംഗബാദ് : വിദ്യാർത്ഥിക്ക് നേരെ മദ്രസ അദ്ധ്യാപകരുടെ ക്രൂരത. മോഷണക്കുറ്റം ആരോപിച്ച് വിദ്യാർത്ഥിയെ തല്ലിച്ചതച്ചു. ഔറംഗബാദ് ഛത്രപതി സംഭാജി നഗർ ജില്ലയിലെ ഖുൽത്താബാദിലെ ജാമിയ ബുർഹാനുൽ ഉലൂം എന്ന മദ്രസയിൽ നിന്നുള്ള വീഡിയോ പുറത്തു വന്നു. മദ്രസയിലെ മൗലവിയാണ് ആദ്യം വിദ്യാർത്ഥിയെ മർദിച്ചത്. . തുടർന്ന് മൗലാന സയ്യിദ് ഒമർ അലി, മൗലാന ഹാഫിസ് നസീർ എന്നിവർ വിദ്യാർത്ഥികളെ കൊണ്ട് കുട്ടിയെ മർദിക്കുകയും കുട്ടിയുടെ ദേഹത്ത് തുപ്പിക്കുകയും ചെയ്തു.

സംഭവത്തിൽ ഐപിസി സെക്ഷൻ 324, 323, മൈനർ സ്റ്റുഡൻ്റ്സ് പ്രൊട്ടക്ഷൻ ആക്ട് സെക്ഷൻ 75, 87 എന്നിവ പ്രകാരം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. വാച്ച് കടയിൽ 100 ​​രൂപ വിലയുള്ള വാച്ച് കണ്ട വിദ്യാർത്ഥിയ്‌ക്ക് കടയുടമ അറിയാതെ വാച്ച് എടുത്തുകൊണ്ടുപോയി. ഉടമ മദ്രസയിൽ വിവരം അറിയിച്ചു. വിദ്യാർത്ഥി വാച്ച് തിരികെ നൽകിയെങ്കിലും മോഷണക്കുറ്റത്തിന് കുട്ടിയെ ക്രൂരമായി ശിക്ഷിക്കുകയായിരുന്നു അദ്ധ്യാപകർ

ഇതിനുശേഷം വീട്ടുകാർ മദ്രസയിൽ വിളിച്ച് ഇങ്ങനെ മർദിച്ചതിന്റെ കാരണം ചോദിച്ചപ്പോൾ മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടുവെന്നായിരുന്നു മറുപടി. പിന്നാലെ വീട്ടുകാർ എത്തി കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.