പോലീസ് അവഗണിച്ചതിൽ മനംനൊന്താണ് ആത്മഹത്യക്കു ശ്രമിച്ചത്; അൻപ് റോസി

കോട്ടയം: ആലപ്പുഴ കായംകുളത്ത് കഴിഞ്ഞ ദിവസം മൊബൈൽ ടവറിന് മുകളിൽ കയറി ഒരു സ്ത്രീ ആത്മഹത്യാ ഭീഷണി മുഴക്കിയ ദൃശ്യങ്ങൾ വൈറലായിരുന്നു. കടന്നൽ കുത്തേറ്റതോടെ സ്ത്രീ താഴേക്ക് ചാടുന്നത് ചെറു തമാശയോടെയൊക്കെയാകാം പലരും കണ്ടിരുന്നത്. പക്ഷേ ഒരുപാട് സങ്കടങ്ങളുമായാണ് ആ സ്ത്രീ, ആ അമ്മ മൊബൈൽ ടവറിന് മുകളിൽ കയറിയത്.

തന്‍റെ കുഞ്ഞിനെ, കുട്ടിയുടെ അച്ഛൻ എടുത്തുകൊണ്ടുപോയെന്ന പരാതി പോലീസ് അവഗണിച്ചത്തിൽ മനംനൊന്താണ് ആത്മഹത്യക്കു ശ്രമിച്ചതെന്ന് ടവറിൽ കയറിയ അൻപ് റോസി പറയുന്നു. ഭർത്താവ് തന്നെയും മകനെയും പീഡിപ്പിക്കുക പതിവായിരുന്നെന്നും അൻപ് റോസി കണ്ണൂരോടെ പറയുന്നു.

ഇന്നലെ വൈകിട്ടാണ് കായംകുളത്തു മൊബൈൽ ടവറിൽ കയറി 22കാരിയായ അൻപ് റോസി ആത്മഹത്യ ഭീഷണി മുഴക്കിയത്. പെട്രോൾ നിറച്ച കുപ്പിയുമയാണ് കയറിയത്. കടന്നൽ കൂടു ഇളകിയത്തോടെ താഴോട്ട് ചാടുകയായിരുന്നു. വിഷു തലേന്നാണ് ഭർത്താവ് വിജയ് മണി മൂന്ന് വയസുള്ള മകനെ തന്നിൽ നിന്നും തട്ടിയെടുത്തത്.