യുവതിയെ 15 പേർ ചേർന്ന് തട്ടിക്കൊണ്ടു പോയി.

ചെന്നൈ. പോലീസിൽ പരാതി നൽകിയതിന്റെ പക തീർക്കാൻ യുവാവ് പതിനാലു കൂട്ടുകാരുമായെത്തി യുവതിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയി. പതിനഞ്ചുപേർ രാത്രിയിൽ ഒരു യുവതിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോകുന്ന ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. തമിഴ്‌നാട്ടിലെ മയിലാടുതുറയിൽ നടന്ന സംഭവത്തിൽ പോലീസിന്റെ ഉടനടിയുള്ള ഇടപെടൽ മറ്റു അനിഷ്ട സംഭവങ്ങൾക്ക് ഇടയാക്കിയില്ല. സംഭവം നടന്നത്. സംഭവത്തിൽ പ്രതികൾ അറസ്റ്റിലാവുകയും യുവതിയെ പൊലീസ് രക്ഷപ്പെടുത്തുകയുമായിരുന്നു.

വിഘ്‌നേശ്വരൻ (34) എന്നയാൾ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് പിന്തുടർന്ന് ശല്യപ്പെടുത്തുകയും ചെയ്തു വരുകയായിരുന്നു. യുവതി ഇതേപ്പറ്റി പൊലീസിൽ പരാതി നൽകിയതാണ് സംഭവത്തിന് കാരണം. പൊലീസ് വിഘ്‌നേശ്വരനെ വിളിച്ചുവരുത്തി താക്കീത് നൽകിയിരുന്നു. രേഖാമൂലം മൊഴിയെടുത്ത് ഇനി ആവർത്തിക്കരുതെന്ന് ഓർമപ്പെടുത്തി വിട്ടയക്കുകയായിരുന്നു.

ഇതിൽ പ്രകോപിതനായ വിഘ്‌നേശ്വരൻ ജൂലായ് 12ന് യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും രക്ഷപ്പെട്ട യുവതി പൊലീസിൽ അറിയിക്കുകയും ചെയ്തിരുന്നു. പൊലീസ് വിഘ്‌നേശ്വരനെ അന്വേഷിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഇയാളും മറ്റ് പതിനാല് പേരും ചേർന്ന് യുവതിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോവുകയാണ് ഉണ്ടായയത്.. കത്തിയും മറ്റ് മാരകായുധങ്ങളും കാട്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് യുവതിയെ തട്ടിക്കൊണ്ടുപോവുന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് വിഘ്‌നേശ്വരനും സംഘവും സഞ്ചരിച്ചിരുന്ന കാർ ട്രാക്ക് ചെയ്യുകയും യുവതിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.