കണ്ണൂര്‍ . കുടുംബ കോടതിയില്‍ നടന്നു വരുന്ന വിവാഹ മോചന കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ യുവതിയെ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചതായി പരാതി. കണ്ണൂർ പഴയ ബസ് സ്റ്റാന്‍ഡിലെ ഒരു ലോഡ്ജ് മുറിയില്‍ കൂട്ടി കൊണ്ടുവന്ന് ഭര്‍ത്താവും സുഹൃത്തും അതിക്രൂരമായി പീഡിപ്പിച്ചുവെന്ന പരിയാരം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കണ്ണൂര്‍ വനിതാ പൊലീസ് കേസെടുത്തിരിക്കുകയാണ്.
സംഭവത്തെ പാട്ടി പോലീസ് പറയുന്നത് ഇങ്ങനെ. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും കണ്ടാലറിയാവുന്ന ഒരാള്‍ക്കുമെതിരെയാണ് കേസെടുത്തിട്ടുള്ളത്. യുവതിയും ഭര്‍ത്താവും തമ്മില്‍ വിവാഹ മോചന കേസ് കുടുംബ കോടതിയില്‍ നടന്നു വരുകയാണ്. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് യുവതിയെ കണ്ണൂരിലേക്ക് ഭർത്താവു കൂട്ടി കൊണ്ടുവരുന്നത്.
ഇരുവരും തമ്മില്‍ ഉള്ള തർക്കങ്ങൾ സംസാരിച്ച് കാര്യങ്ങള്‍ രമ്യതയിലായി കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് ഭര്‍ത്താവ് ആരെയൊക്കെയോ ഫോണില്‍ വിളിക്കുകയും ഭര്‍ത്താവിന്റെ സുഹൃത്തെന്ന് പരിചയപെടുത്തിയ ഒരാള്‍ വരികയും ഭര്‍ത്താവിന്റെ ഒത്താശയോടെ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണു യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളത്. സംഭവത്തിന് പിന്നാലെ ഡ്രൈവറായ ഭര്‍ത്താവ് ഒളിൽ പോയിരിക്കുകയാണ്.