പട്ടിണിക്കിട്ട് തല്ലിച്ചതച്ച കുട്ടിയെ വേണ്ടെന്ന് കുടുംബം ചൈല്‍ഡ് ലൈനോട്

മലപ്പുറം കാളികാവില്‍ വീട്ടുകാരുടെ മര്‍ദ്ദനത്തിന് ഇരയായ മൂന്നരവയസ്സുകാരിയെ വേണ്ടെന്നും കൊണ്ടുപോയ്ക്കാളാനും ചൈല്‍ഡ് ലൈനോട് കുടുംബം. സാമ്ബത്തിക ബുദ്ധിമുട്ടാണ് കാരണമായി പറയുന്നത്.

ആദ്യം നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ ഏറ്റെടുത്തത്. പട്ടിണിക്കിട്ടതിനാല്‍ കുട്ടിയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കുഞ്ഞുങ്ങളോടുള്ള ക്രൂരതയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മൂന്നരവയസുകാരിയെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത് സ്വന്തം അമ്മൂമ്മയാണ്. ദിവസങ്ങള്‍ ഭക്ഷണം നല്‍കിയില്ല. ശരീരമാകെ ഉപദ്രവിച്ച പാടുകളുണ്ട്. എല്ലും തോലുമായ കുട്ടിയ്ക്ക് പോഷകാഹാര കുറവുമൂലം അസ്ഥി വളഞ്ഞ നിലയിലാണ്. രാത്രിയില്‍ മൂന്നരവയസുകാരിയെ കട്ടിലിന് താഴെ വെറും നിലത്താണ് കിടത്തിയിരുന്നത്. നാട്ടുകാരുടെ പരാതിയിലാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടത് .