23 കാരനും പ്രായപൂർത്തിയാകാത്ത കാമുകിയും വീടുവിട്ടിറങ്ങി, ആഡംബര ജീവിതത്തിനായി മാല മോഷണം, കയ്യോടെ പൊക്കി പോലിസ്

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി പ്രണയത്തിലായ ഇരുപത്തി മൂന്നുകാരൻ വീടുവിട്ടിറങ്ങി. ആഡംബര ജീവിതം നയിക്കണമെന്നാ​ഗ്രഹിച്ച ഇരുവരും തിരഞ്ഞെടുത്തത് മോഷണ മാർ​ഗം.പെരിന്തൽ മണ്ണ അങ്ങാടിപ്പുറം ക്ഷേത്രത്തിനു സമീപമാണ്‌ സംഭവം. വഴിയാത്രക്കാരായ സ്ത്രീകളുടെ മാല പൊട്ടിക്കുകയായിരുന്നു ഇരുവരും. കാമുകന്റെ ബൈക്കിന് പിന്നിൽ ഇരുന്ന് മഴക്കോട്ട് അണിഞ്ഞാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടി മാല പൊട്ടിക്കൽ നടത്തിയത്. എന്നാൽ ഒടുവിൽ കാമുകൻ ജയിലിലുമായി കാമുകിക്ക് എതിരെ കേസുമായി.ബാലികയായ പെൺകുട്ടിയെ വീട്ടുകാരും അന്വേഷിച്ച് വരികയായിരുന്നു.

കഴിഞ്ഞ 23ന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. അങ്ങാടിപ്പുറത്ത് ക്ഷേത്രത്തിനു സമീപം റോഡിൽ നിന്ന് സ്ത്രീയുടെ മാല പൊട്ടിച്ച് കവർച്ചനടത്തിയ കേസിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുൾപ്പടെ രണ്ടുപേർ പിടിയിലായി. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ചെമ്പ്രത്ത് വീട്ടിൽ ശ്രീരാഗ് (23) ആണ് പിടിയിലായത്. പോലീസ് പിടിയിലായ പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി പ്രണയത്തിലായ യുവാവ് വീടുവിട്ട് ഇറങ്ങേണ്ടി വന്നതായി പറഞ്ഞു..ഒന്നിച്ച് ജീവിക്കാൻ ആവശ്യമായ പണം സ്വരൂപിക്കാൻ വേണ്ടിയാണ്‌ മോഷണം തുടങ്ങിയത് എന്ന് 23 കാരൻ പറയുമ്പോഴും ബാലിക കരഞ്ഞു കൊണ്ടായിരുന്നു ചോദ്യങ്ങളേ നേരിട്ടത്.

ഒന്നിച്ച് ജീവിക്കാനാവശ്യമായ പണം കണ്ടെത്താനും വാഹനവും മറ്റും വാങ്ങാനും രണ്ട് പേരും ആലോചിച്ച് കണ്ടെത്തിയ മാർഗ്ഗമായിരുന്നു ഇതെന്ന് പ്രതി സമ്മതിച്ചു. ബൈക്കിന്റെ പിന്നിലിരുന്നത് കാമുകിയാണെന്നും പ്രതി പോലീസിനോട് വ്യക്തമാക്കി. ഇരുവരും വാടകയ്ക്ക് എടുത്ത കാറിൽ വയനാട്ടിലേക്ക് കടക്കാനായിരുന്നു ശ്രമം. എന്നാൽ അതിന് മുമ്പ് പോലീസ് പിടിവീണു. മലപ്പുറത്തെ ജുവലറിയിൽ ഇവർ മാല വിറ്റു, ഇത് പോലീസ് കണ്ടെടുത്തു. വാടകയ്ക്ക് എടുത്ത ബൈക്കിൽ എത്തിയായിരുന്നു മാല മോഷണം. പെൺകുട്ടിക്ക് എതിരെ കേസ് എടുത്ത ശേഷം വീട്ടുകാർക്ക് ഒപ്പം വിട്ടയച്ചു.