അനുശ്രീ വോട്ട് തേടിയ യുഡിഎഫ് പ്രവര്‍ത്തകന് ദയനീയ തോല്‍വി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി നടി മാറി. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് നടി. പലപ്പോഴും ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. മോഡേണ്‍ ലുക്കില്‍ അനുശ്രീ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് വന്‍ വിമര്‍ശനം ഉണ്ടാകാറുണ്ട്. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് നടി തക്ക മറുപടിയും നല്‍കാറുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സമയം തന്റം സുഹൃത്തായ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥന നടത്തി നടി രംഗത്ത് എത്തിയിരുന്നു. അനുശ്രീ വോട്ട് തേടിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ദയനീയ പരാജയം ആണ് ഉണ്ടായത്. ചെന്നീര്‍ക്കര പഞ്ചായത്തിലെ 12ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിനോയ് വര്‍ഗീസാണ് പരാജയപ്പെട്ടത്.

ചെന്നീര്‍ക്കര പഞ്ചായത്ത് 12ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസിന്റെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെയും പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് അനുശ്രീ പങ്കെടുത്തിരുന്നത്. റിനോയ് വര്‍ഗ്ഗീസുമായുള്ള സൗഹൃദത്തെ തുടര്‍ന്നാണ് അനുശ്രീ പ്രചരണത്തിനെത്തിയത്.

റിനോയ് വര്‍ഗീസിന് വെറും 132 വോട്ടുകള്‍ മാത്രമാണ് നേടാനായത്. സിപിഎമ്മിന്റെ എംആര്‍ മധുവാണ് ചെന്നീര്‍ക്കര പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ വിജയിച്ചത്. 411 വോട്ടുകളാണ് നേടിയാണ് മധു വിജയം സ്വന്തമാക്കിയത്. സ്വതന്ത്രനായി മത്സരിച്ച രഞ്ജന്‍ പുത്തന്‍പുരയ്ക്കല്‍ 400 വോട്ടുകള്‍ നേടി രണ്ടാമതായി.