വഴങ്ങിയില്ലെങ്കിൽ ന​ഗ്നചിത്രം പ്രചരിക്കും- വികാരിക്കെതിരെ കേസ്

വികാരിമാരുടെ പല ലീലാ വിലാസങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ ഇരിട്ടി ഉളിക്കലിൽ നിന്നും പുറത്തുവരുന്നത്. തനിക്ക് വഴങ്ങിയില്ലെങ്കിൽ ന​ഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയ വികാരിക്കെതിരെ കേസെടുത്തിരിക്കുകയാണ്. കീഴ്പ്പള്ളി സ്വദേശിയും കർണാടക ഭദ്രാവതി രൂപത വികാരിയുമായ സുബിൻ സെബാസ്റ്റ്യനെതിരെയാണ് ഇരട്ടി ഡിവൈഎസ്പി രാജേഷ് വാഴാളപ്പിലിന്റെ നിർദ്ദേശപ്രകാരം കേസെടുത്തത്. ഉളിക്കൽ അറബിയിലെ യുവതിയാണ് പരാതിക്കാരി. ഇരുവരും ഒരുമിച്ചു പഠിച്ചവരാണ്. ഈ ബന്ധം മുതലെടുത്ത് ഇയാൾ 2016മുതൽ യുവതിക്ക് ന​ഗ്നചിത്രവും അശ്ലീല വീഡിയോകളും യുവതിക്ക് അയച്ചിരുന്നു. ഇതിനിടെ യുവതിയുടെ ന​ഗ്നചിത്രവും വികാരി കൈക്കലാക്കി. തനിക്ക് വഴങ്ങിയില്ലെങ്കിൽ ഈ ചിത്രം പ്രചരിപ്പിക്കുമെന്ന് വികാരി പറഞ്ഞതായി യുവതിയുടെ പരാതിയിൽ പറയുന്നു

ഇതുമായി ബന്ധപ്പെട്ട് കർമ്മ ന്യൂസ് ഉളിക്കൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നു. പരാതി ലഭിച്ചതായും അന്വേഷണം നടക്കുന്നതായും പോലിസ് വ്യക്തമാക്കി. പരാതിയുടെ വിശദാംശങ്ങൾ പൂർണ്ണമായും വെളിപ്പെടുത്താനാകില്ലെന്ന് പോലീസ് പറഞ്ഞു. സംഭവം സത്യമാണെന്ന് പോലീസ് സ്ഥിതീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം തലശ്ശേരി രൂപതയിലും സമാനമായ സംഭവം നടന്നിരുന്നു. ചീക്കാട് ഉണ്ണിമിശിഹ ദേവാലയത്തിലെ കൊച്ചച്ചനായിരുന്ന ഫാ അനീഷ് വട്ടക്കയത്തിൽ ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുമായി നാടുവിട്ടതും പിന്നീട് വിവാഹം കഴിച്ചതും സോഷ്യൽ മീഡിയയിൽ വൻ ചർച്ചാവിഷയമായിരുന്നു. ചീക്കാടു സ്ഥലം മാറി അമ്മംകുളത്തേക്കും പിന്നീട് കളിച്ചാണ്ടുക്കുത്തേക്കും പോയ വികാരി ചീക്കാട് ഇടവകയിലെ യുവതിയോടൊപ്പമാണ് നാടുവിട്ടത്. പിന്നീട് ഇരുവരും വിവാഹം ചെയ്യുകയും ചെയ്തിരുന്നു. ഇത്തരം സംബവങ്ങളിൽ സഭ നേതൃത്വം മൗനം പാലിക്കുന്നു എന്നതാണ് ശ്രദ്ധേയം.