അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി നാലു ദിവസത്തിനിടെ 94,281 അപേക്ഷകൾ ലഭിച്ചതായി വ്യോമസേന. തിങ്കളാഴ്ച രാവിലെ 10.30 വരെയുള്ള കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. ജൂലൈ 5ന് റജിസ്ട്രേഷൻ അവസാനിക്കും. ജൂൺ 14ന് പദ്ധതി പ്രഖ്യാപിച്ചശേഷം രാജ്യത്തു വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം തുടരുകയാണ്.
യുവാക്കൾക്ക് 4 വർഷത്തേക്ക് സേനയിൽ സേവനമനുഷ്ഠിക്കാനുള്ളതാണ് ‘അഗ്നിപഥ്’ പദ്ധതി. പദ്ധതിയുടെ ഭാഗമായി സേനകളിൽ ചേരുന്നവരെ ‘അഗ്നിവീർ’ എന്നായിരിക്കും വിശേഷിപ്പിക്കുക. ജവാൻ (കരസേന), സെയ്ലർ (നാവികസേന), എയർ വാരിയർ (വ്യോമസേന) എന്നിവയുൾപ്പെടെ ഓഫിസർ റാങ്കിൽ താഴെയുള്ള തസ്തികകളിലേക്കാണു നിയമനം.