വീട്ടിൽ ദുർഗാദേവിയുടെ വിഗ്രഹം വെച്ച ബി ജെ പി നേതാവിനെ ജീവനോടെ കത്തിക്കണമെന്ന് വധഭീഷണി

നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി വീട്ടിൽ ദുർഗാദേവിയുടെ വിഗ്രഹം വെച്ച മുസ്ലീം ബിജെപി നേതാവിന് മത തീവ്ര വാദികളുടെ വധഭീഷണി. ഉത്തർപ്രദേശിലെ അലിഗഡിലെ ബിജെപി നേതാവ് റൂബി ആസിഫ് ഖാനാണ് വധ ഭീഷണി ഉണ്ടായിരി ക്കുന്നത്. നേതാവിനെ ‘ഖാഫിർ’ എന്ന വിളിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പ്രദേശത്താ കെ പതിച്ചിരിക്കുകയാണ് മത തീവ്ര വാദികൾ.

ഹിന്ദു ദൈവങ്ങളെ ആരാധിക്കുകയും വന്ദേ മാതരം ആലപിക്കുകയും ചെയ്ത റൂബിയെയും കുടുംബത്തെയും സമുദായത്തിൽ നിന്നും പുറത്താക്കണമെന്നും ജീവനോടെ കത്തിച്ചുകൊല്ലണമെന്നും ആണ് പോസ്റ്ററുകളിൽ ആഹ്വാനം ചെയ്തിരിക്കുന്നത്. വർഷങ്ങളായി റൂബി ഹിന്ദു ദൈവങ്ങളെ ആരാധിച്ചു വരുകയാണ്. രണ്ട് വർഷം മുൻപ് വീട്ടിൽ രാം ദർബാർ സംഘടിപ്പിച്ചതിനും റൂബിന്റെ കുടുംബം ആക്രമിക്കപ്പെട്ടു. ഗണേശ മഹോത്സവത്തിന് വീട്ടിൽ ഗണേശവിഗ്രഹം സ്ഥാപിച്ച് നിമജജനം ചെയ്തതിന്റെയും പേരിലും ബിജെപി നേതാവിന്റെ പേരിൽ ആക്രമണം ഉണ്ടായി. വധഭീഷണി സംബന്ധിച്ച് റൂബി ഇപ്പോൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പൊലീസിനും പരാതി നൽകിയിരിക്കുകയാണ്.

ഒരു ഇന്ത്യൻ പൗരന് ഇഷ്ടമുള്ള ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നതായി ബിജെപി നേതാവും മുൻ മേയറുമായ ശകുന്തള ഭാരതി പറഞ്ഞിരിക്കുന്നു. രാജ്യസ്‌നേഹികൾ ആയതുകൊണ്ടാണ് അവർ വന്ദേ മാതരം ആലപിക്കുന്നത്. ജനങ്ങളെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്ന അവരെ ഉപദ്രവിക്കാൻ അനുവദിക്കരുത്. അവരെ ആക്രമിക്കുന്നവർക്ക് തക്കതായ ശിക്ഷ നൽകണം. ശകുന്തള ഭാരതി പറഞ്ഞു.

ഹിന്ദു മഹാസഭ, ബിജെപി നേതാവിനും കുടുംബത്തിനും പിന്തുണ നൽകി രംഗത്തെ ത്തി. സനാതന ധർമ്മത്തിൽ വിശ്വാസം അർപ്പിച്ച റൂബിയോട് നന്ദി പറയുന്നുവെന്ന് ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി മഹാമണ്ഡലേശ്വർ അന്നപൂർണ ഭാരതി പറയുക യുണ്ടായി.

അതേസമയം, ഹിന്ദു – മുസ്ലീം ഐക്യത്തിന്റെ സന്ദേശം രാജ്യത്തുടനീളം പ്രചരി പ്പിക്കാനാണ് തന്റെ ഭാര്യ ആഗ്രഹിക്കുന്നതെന്ന് റൂബിയുടെ ഭർത്താവ് ആസിഫ് ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. “ആളുകൾ ഞങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല. എല്ലാ വിധത്തിലും ഞങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു. കുറച്ച് ദിവസം മുൻപ് വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെ ഞങ്ങളെ മോശം ഭാഷ ഉപയോഗിച്ച് അധിക്ഷേപിച്ചിരുന്നു. പൊലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല” ആസിഫ് ഖാൻ പറഞ്ഞു.