കേരള ബാങ്ക് വീടിന് മുന്നിൽ ജപ്തി നോട്ടീസ് പതിച്ചു, മനം നൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

കൊല്ലം. കേരള ബാങ്ക് വീടിന് മുൻപിൽ ജപ്തി നോട്ടീസ് പതിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ശൂരനാട് സൗത്ത് അജി ഭവനിൽ അഭിരാമിയാണ് (18) ആണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.

വായ്പ മുടങ്ങിയതിനെ തുടർന്ന് കേരള ബാങ്ക് വീടിന് മുൻപിൽ ജപ്തി നോട്ടീസ് പതിപ്പിക്കുകയായിരുന്നു. ഇതിന് തൊട്ടു പിറകെയാണ് ആത്മഹത്യ. വൈകീട്ട് കോളേജ് വിട്ട് വരുമ്പോൾ ജപ്തി നോട്ടീസ് പതിപ്പിച്ചിരിക്കുന്നത് കണ്ട അഭിരാമി കിടപ്പു മുറിയിൽ കയറി വാതിൽ അടയ്‌ക്കുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞും പെൺകുട്ടിയെ കാണാതിരുന്നതോടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കാണുന്നത്ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിരാമി മരണപ്പെടുകയായിരുന്നു. ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് അഭിരാമി.