സംവിധായകന്‍ വീണ്ടും വീണ്ടും ആ രംഗം ചെയ്യാന്‍ നിര്‍ബന്ധിച്ചു, മമ്മൂട്ടി ഇടപ്പെട്ടത് കൊണ്ട് രക്ഷപെട്ടു; ചിത്ര

നാണമാവുന്നു മേനി നോവുന്നു എന്ന ഗാനത്തില്‍ മോഹന്‍ലാലിനൊപ്പം ആടിപ്പാടിയ ചിത്രയെ അധികമാരും മറക്കാനിടയില്ല.. ആട്ടക്കലാശത്തിലൂടെയാണ് നടി ചിത്ര മലയാളത്തിലേക്കെത്തിയത്. അമരം, ദേവാസുരം, പാഥേയം, ആറാം തമ്പുരാന്‍, ഏകലവ്യന്‍, പൊന്നുച്ചാമി, സൂത്രധാരന്‍ തുടങ്ങി നിരവധി സിനിമകളിലാണ് ഈ താരം വേഷമിട്ടത്. മലയാളികള്‍ക്ക് മാത്രമല്ല തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്കെല്ലാം സുപരിചിതയായ അഭിനേത്രികളിലൊരാള്‍ കൂടിയാണ് ചിത്ര. അഛന്റെ അസുഖത്തെത്തുടര്‍ന്നായിരുന്നു താരം സിനിമയില്‍ നിന്നും ബ്രേക്കെടുത്തത്. അവസാനകാലത്ത് അമ്മയ്ക്കൊപ്പം നില്‍ക്കാനായില്ലെന്ന വിഷമം താരത്തെ അലട്ടിയിരുന്നു. അച്ഛന് അസുഖമാണെന്നറിഞ്ഞപ്പോള്‍ അഭിനയത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ആ സമയത്തായിരുന്നു അച്ഛന്‍ ചിത്രയുടെ വിവാഹം നടത്തിയത്.

താരത്തിന് സിനിമയില്‍ നിന്ന് നേരിട്ട ഒരനുഭവവും ആ സമയത്ത് മമ്മൂട്ടി സഹായവുമായെത്തിയതുമെല്ലാം നേരത്തെ തുറന്നു പറഞ്ഞിരുന്നു. അന്ന് ാെരു അഭിമുഖത്തിലൂടെ പറഞ്ഞ കാര്യങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. വലിയ ബാനറുകള്‍, വലിയ സംവിധായകര്‍, വലിയ എഴുത്തുകാര്‍ ഒക്കെ നിറഞ്ഞു നിന്ന കാലഘട്ടത്തിലായിരുന്നു തന്റെ മലയാളത്തിലേക്കുള്ള പ്രവേശം. ജോലി തന്നെ ഉന്മാദമായി കണ്ടിരുന്ന അവര്‍ക്ക് മോശപ്പെട്ട കാര്യങ്ങള്‍ ചിന്തിക്കാന്‍ കൂടി സമയം കിട്ടിയിരുന്നില്ല. ഇന്നത്തെ തലമുറയ്ക്ക് തൊഴിലില്‍ ആത്മാര്‍ത്ഥത കുറഞ്ഞിട്ടാവാം സെറ്റില്‍ അസുഖകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് ചിത്ര പറയുന്നു.

അധികമാരോടും സംസാരിക്കാത്തതായിരുന്നു തന്റെ പ്രകൃതം. ഇത് ജാഡയാണെന്ന് തെറ്റിദ്ധരിച്ച ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ ഉണ്ടായിരുന്നു. അയാള്‍ എപ്പോഴും പറയും രണ്ടുകൊല്ലം കഴിഞ്ഞാല്‍ ഞാനും സിനിമയെടുക്കും. വലിയ സംവിധായകനാകും. എന്നെ മൈന്റ് ചെയ്യാത്തവരെയൊക്കെ അന്ന് ഒരു പാഠം പഠിപ്പിക്കും. എന്റെ മുഖത്തുനോക്കിയാവും മിക്കപ്പോഴും അയാളിത് പറയുക കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം സ്വതന്ത്ര സംവിധായകനായി. ആ പടത്തില്‍ ഞാനായിരുന്നു നായിക. മമ്മൂട്ടിയാണ് നായകന്‍.

ഒരു പാട്ടുസീനില്‍ ഞാന്‍ ഒരു കുന്നിറങ്ങിവരുന്നു. വലിയ കുന്നാണ്. തിളച്ചുമറിയുന്ന വെയിലും. ഞാന്‍ മിണ്ടാത്തതിലുള്ള പ്രതികാരം മനസില്‍ വച്ചാവണം പതിനഞ്ച് തവണ അയാള്‍ ആ ഷോട്ട് എടുത്തു.ആകെ വിയര്‍ത്ത് കുളിച്ചു. എനിക്ക് തലചുറ്റി. എന്നാല്‍ വീണ്ടും വീണ്ടും അയാള്‍ ആ ഷോട്ടിന് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. എന്റെ ദയനീയാവസ്ഥ കണ്ട മമ്മൂട്ടിക്ക് ദേഷ്യം വന്നു. അദ്ദേഹം സംവിധായകനോട് ചൂടായി. അപ്പോഴാണ് അയാള്‍ ഓ കെ പറഞ്ഞത്. മലയാള സിനിമയില്‍ താന്‍ നേരിട്ട മോശപ്പെട്ട അനുഭവമാണ് ഇതെന്നും ചിത്ര പറയുന്നു