മകൾ കുഞ്ഞായപ്പോൾ അജിത്ത് മരിച്ചു, മകൾ അരികിലില്ലാതെ വന്നതോടെ രണ്ടാം വിവാഹം- ദേവി അജിത്ത്

മഴ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയ പ്രീയപ്പെട്ട താരമാണ് ദേവി അജിത്ത്. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. തന്റെ 22-ാം വയസിൽ നിർമ്മാണ രംഗത്തുമെത്തി. വ്യക്തി ജീവിതത്തിലെ വേദനിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ച് ദേവി അജിത്ത് തുറന്ന് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുന്നു

അജിത്തിന്റെ വിയോഗത്തെ കുറിച്ചും തുടർന്നുള്ള ജീവിതത്തെ കുറിച്ചും ദേവി പറഞ്ഞതിങ്ങനെ, അജിത് അപ്രതീക്ഷിതമായി വിടവാങ്ങിയപ്പോൾ വല്ലാതെ തളർന്ന് പോയിരുന്നു. മാനസികമായ തകർച്ചയെ അതിജീവിക്കുന്നതിന് വേണ്ടിയാണ് തിരുവനന്തപുരത്ത് ബോട്ടീക് തുടങ്ങിയത്. മകളായിരുന്നു കരുത്തായത്. പഠനത്തിനായി അവൾ പുറത്തേക്ക് പോയതോടെ വീണ്ടും ഒറ്റപ്പെടുകയായിരുന്നു.

മകളും അരികില്ലാതെ വന്നതോടെയാണ് രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. 2009ലായിരുന്നു വിവാഹം. അദ്ദേഹവും രണ്ടാമത് വിവാഹിതനായതായിരുന്നു. ഒത്തുപോകാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് ആ ബന്ധം അവസാനിപ്പിച്ചത്. അച്ഛന്റെ ഓർമ്മകളുള്ള വീട്ടിലാണ് ഇപ്പോൾ കഴിയുന്നത്. മറ്റൊരു വീടിനെക്കുറിച്ച് ചിന്തിക്കുന്നില്ല. അച്ഛനില്ലാത്ത കുറവ് അറിയിക്കാതെയാണ് മകളായ നന്ദനയെ വളർത്തിയത്. വിവാഹം ആലോചിച്ച് തുടങ്ങിയപ്പോളാണ് കൂടെ പഠിച്ച പയ്യന്റെ ആലോചന വന്നത്. അങ്ങനെയാണ് അവരുടെ വിവാഹം നടത്താനായി തീരുമാനിച്ചത്. ജീവിതത്തിലെ വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു മകളുടെ വിവാഹം.

അജിത്തും ദേവിയും അയൽക്കാരും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളുമായിരുന്നു. വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്ന ഇരുവരും ജീവിതത്തിൽ ഒന്നിക്കാനും തീരുമാനിച്ചു. ജയറാം നായകനായ ദി കാർ എന്ന ചിത്രം നിർമ്മിച്ചത് അജിത്തും ദേവിയും ചേർന്ന് ആയിരുന്നു. എന്നാൽ ആ ചിത്രം റിലീസ് ആകുന്നതിന് മുമ്പ് തന്നെ അജിത്തിനെ ദേവിക്ക് നഷ്ടമായി. കാർ അപകടത്തിലാണ് അജിത്ത് മരിച്ചത്. പിന്നീട് ദേവിയുടെ ജീവിതം മകളായ നന്ദനയ്ക്ക് വേണ്ടിയായിരുന്നു.