അനുജയും ഹാഷിമും സീറ്റ് ബെല്‍റ്റ് ധരിച്ചില്ല, കാര്‍ മനപൂര്‍വം ലോറിയില്‍ ഇടിച്ചു കയറ്റിയത്

പത്തനംതിട്ട. പട്ടാഴിമുക്കില്‍ കാര്‍ ലോറിയിലേക്ക് മനപൂര്‍വം ഇടിച്ചു കയറ്റിയതാണെന്ന് സ്ഥിരീകരിച്ച് എംവിഡി. കാര്‍ അമിത വേഗത്തിലായിരുന്നു. അപകടത്തില്‍ മരിച്ച അനുജയും ഹാഷിമും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. അമിത വേഗത്തിലായിരുന്ന കാര്‍ തെറ്റായ ദിശയിലാണ് ഇടിച്ചു കയറ്റിയത്. ബ്രേക്ക് ഉപയോഗിച്ചില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വ്യാഴാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. അപകടം മനപൂര്‍വം സൃഷ്ടിച്ചതാണോയെന്ന സംശയത്തിനാണ് ആര്‍ടിഒയുടെ റിപ്പോര്‍ട്ടോടെ കൃത്യത വന്നിരിക്കുന്നത്. അനുജയെ ബസ് തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

അനുജയെ വിളിച്ചെങ്കിലും അവര്‍ ആദ്യം ഇറങ്ങിയില്ല. അവര്‍ ഇരുന്ന സീറ്റിന്റെ ഭാഗത്തേക്ക് എത്തിയപ്പോള്‍ സഹോദരന്‍ വിഷ്ണുവാണെന്ന് പറഞ്ഞാണ് അനുജ ഹാഷിമിനൊപ്പം പോയത്.