അനുമോളുടെ കൊലപാതകത്തിന് പിന്നിൽ പല കാരണങ്ങൾ; ബിജേഷ് വീട്ടുകാര്യങ്ങൾ നോക്കുന്നില്ലെന്ന് അനുമോൾ പരാതി നൽകിയിരുന്നു

കട്ടപ്പന. അനുമോളെ ഭര്‍ത്താവ് ബിജേഷ് കൊലപ്പെടുത്തിയതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ടെന്ന് പോലീസ്. സ്‌കൂളിലെ കുട്ടികളില്‍ നിന്നും പിരിച്ചെടുത്ത 10000 രൂപ അനുമോളുടെ കൈവശമാണ്ടായിരുന്നു ഇത് ബിജേഷ് വാങ്ങയിരുന്നു. തുടര്‍ന്ന് മദ്യവിച്ച് വീട്ടുകാര്യങ്ങള്‍ നോക്കുന്നില്ലെന്ന് ബിജേഷിനെതിരെ അനുമോള്‍ കട്ടപ്പന വനിതാ സെല്ലില്‍ പരാതി നല്‍കിയിരുന്നു. ബിജേഷ് സാമ്പത്തിക ബാധ്യത വരുത്തുന്നുവെന്നും മദ്യപാനിയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് പോലീസ് മാര്‍ച്ച് 12ന് ഇരുവരെയും വിളിച്ച് പ്രശ്‌നം പരിഹരിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ പ്രശ്‌നം പരിഹരിക്കുവാന്‍ അനുമോള്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് കോടതിയെ വിഷയത്തില്‍ സമീപിക്കുവാന്‍ പോലീസ് നിര്‍ദേശം നല്‍കി. തുടര്‍ന്ന് വീട്ടിലെത്തിയ അനുമോളെ വീട്ടില്‍ കയറ്റുവാന്‍ ബിജേഷ് തയ്യാറായില്ല. പിന്നീട് അയല്‍വാസികള്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെയാണ് പ്രശ്‌നത്തിന് പരിഹാരം ഉണ്ടായത്.

എന്നാല്‍ 18നു സ്‌കൂളില്‍ വാര്‍ഷികം നടക്കുന്നതിനാല്‍ 17ന് വൈകിയാണ് അനുമോള്‍ വീട്ടില്‍ എത്തിയത്. വീട്ടില്‍ എത്തിയതോടെ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. തുടര്‍ന്നാണ് കൊലപാതകം നടന്നത്. അനുമോളുടെ പിന്നിലൂടെ എത്തിയ ബിജേഷ് ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടിക്കുകയായിരുന്നു. പിന്നീട് വലിച്ചുകൊണ്ട് കിടപ്പ് മുറിയിലേക്ക് കൊണ്ടുപോയി.

തുടര്‍ന്ന് കട്ടിലില്‍ കയറ്റിയ ശേഷം കൈത്തണ്ട മുറിച്ച് ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കുവാന്‍ ശ്രമിച്ചു. തുടര്‍ന്ന് ബിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടര്‍ന്ന് ആഭരണം ഊരി എടുക്കുകയും അനുമോളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തുവെന്ന് ബിജേഷ് പോലീസിനോട് വെളിപ്പെടുത്തി.