ജൂൺ 9നുള്ളിൽ ഗുസ്തി ബോഡി മേധാവിയേ അറസ്റ്റ് ചെയ്യുക, കർഷകരുടെ അന്ത്യശാസനം

പീഢന കേസിൽ ഗുസ്തി ബോഡി മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പോരാട്ടത്തിൽ കർഷകരുടെ അന്ത്യ ശാസനം.ഇന്ത്യയിലെ മുൻനിര കായികതാരങ്ങളെ പിന്തുണയ്ക്കുന്ന കർഷക നേതാക്കൾ കേന്ദ്രത്തിന് പുതിയ അന്ത്യശാസനം നൽകി. ജൂൺ 9നുള്ളിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക അല്ലെങ്കിൽ വലിയ പ്രതിഷേധം നേരിടുക.

ഗുസ്തിക്കാരുടെ പരാതികൾ സർക്കാർ പരിഹരിക്കണമെന്നും അദ്ദേഹത്തെഅറസ്റ്റ് ചെയ്യണമെ കർഷക നേതാവ് രാകേഷ് ടികായിത് പറഞ്ഞു.അല്ലെങ്കിൽ ജൂൺ 9 ന് ഞങ്ങൾ ഗുസ്തിക്കാർക്കൊപ്പം ഡൽഹിയിലെ ജന്തർമന്തറിൽ പോയി സമരത്തിൽ ചേരും. .രാജ്യത്തുടനീളം പഞ്ചായത്തുകൾ നടത്തും. ഗുസ്തിക്കാർക്കെതിരായ കേസുകൾ പിൻവലിക്കുകയും ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അറസ്റ്റ് നടക്കുകയും വേണം, ടികൈത് പറഞ്ഞു.

അത്‌ലറ്റുകളെ ലൈംഗികമായി ഉപദ്രവിക്കാൻ ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്‌ഐ) തലവൻ എന്ന പദവി ദുരുപയോഗം ചെയ്‌തെന്ന് ഗുസ്തിക്കാർ ആരോപിച്ചു.കർഷക സംഘങ്ങൾ ഉത്തർപ്രദേശിൽ “ഖാപ് മഹാപഞ്ചായത്ത്” നടത്തി