ആറന്മുളയില്‍ കോവിഡ് ബാധിച്ച യുവതിയെ 108 ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ചു, ഡ്രൈവര്‍ പിടിയില്‍

പത്തനംതിട്ട : ആറന്മുളയില്‍ കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. 108 ആംബുലന്‍സ് ഡ്രൈവറര്‍ക്ക് എതിരെയാണ് പരാതി. രോഗബാധിതയായ യുവതിയെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റെ സെന്ററിലേക്ക് കൊണ്ടുപോകും വഴിയാണ് പീഡനം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്.

പ്രതിയെ പന്തളം പോലീസ് കസ്റ്റഡിയില്‍ എടുത്തു. 108 ആംബുലന്‍സ് ഡ്രൈവറയാ കായംകുളം കീരിക്കാട് നൗഫല്‍ ആണ് പിടിയിലായത്. രാത്രി ഒറുമണിയോട് കോവിഡ് കെയര്‍ സെന്ററില്‍ നിന്നും ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് യുവതിയെ കൊണ്ടപോകും വഴിയാണ് സംഭവം. രണ്ട് യുവതികള്‍ ആണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ഒരാളെ കോഴഞ്ചേകി ആശുപത്രിയില്‍ ഇറക്കിവിട്ട ശേഷം ആറന്മുള വിമനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ആംബുലന്‍സ് നിര്‍ത്തി ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

ചികിത്സാ കേന്ദ്രത്തിലെത്തിയ പെണ്‍കുട്ടി തനിക്ക് നേരിട്ട ദുരവസ്ഥയെ കുറിച്ച് അധികൃതരെ അറിയിക്കുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ പോലീസിനെ വിവരം അറിയിച്ചു. മാത്രമല്ല പീഡന വിവരം പുറത്ത് പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് യുവതി പറഞ്ഞു. ഇതോടെ പോലീസെത്തി കേസുടുത്തു. പ്രാഥമിക ചികില്‍സയും നല്‍കിയ പെണ്‍കുട്ടി ഇപ്പോഴും ക്വാറന്റീനിലാണ്. പെണ്‍കുട്ടിയെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കും.