മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടറുടെ മരണം, പ്രതി റുവൈസിന് ഹൈക്കോടതിയുടെ ജാമ്യം

കൊച്ചി. മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിനി ഷഹ്നയുടെ മരണത്തില്‍ ഒന്നാം പ്രതി ഇഎ റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഈ മാസം ഏഴു മുതല്‍ കസ്റ്റഡിയിലാണെന്നും ഇനി കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നും വിലയിരുത്തലില്‍ ജാമ്യം അനുവദിച്ചത്. ഈ മാസം നാലിനാണ് ഷഹ്ന ആത്മഹത്യ ചെയ്തത്.

വിവാഹത്തിന് വന്‍തുക റുവൈസിന്റെ കുടുംബം ചോദിച്ചതാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പരാതി. റുവൈസിന്റെ പിതാവിന് കോടതി മുമ്പ് ജാമ്യം നല്‍കിയിരുന്നു. റുവൈസിനെതിരെ ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശങ്ങള്‍ ഉള്ളതായി ഹൈക്കോടതി പറഞ്ഞു. ഷഹ്ന റുവൈസിനെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒഴിവാക്കുകയായിരുന്നു.

ഷഹ്നയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് റുവൈസിന് അറിയാമായിരുന്നു. മാതാപിതാക്കള്‍ വീട്ടില്‍ ചെന്നപ്പോള്‍ സാമ്പത്തിക വിഷയത്തെക്കുറിച്ച് സംസാരമുണ്ടായിരുന്നു. വിദ്യാര്‍ഥിയാണെന്ന ഒറ്റക്കാരണം കൊണ്ടുമാത്രമേ ജാമ്യം അനുവദിക്കുന്നത് പരിഗണിക്കാന്‍ സാധിക്കുകയുള്ളു.