ചികിത്സ പിഴവ് സംഭവിച്ചുവെന്ന കാരണത്താല്‍ സ്വകാര്യ ആശുപത്രി ഉടമയായ ഡോക്ടര്‍ ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് കേരളം.കടപ്പാക്കട് ഭദ്രശ്രീയില്‍ അനൂപ് കൃഷ്ണ എന്ന 35കാരന്‍ ഡോക്ടറെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം.ശുചിമുറിയുടെ ചുമരില്‍ രക്തം ഉപയോഗിച്ച് സോറി എന്ന് എഴുതി വെച്ച ശേഷമായിരുന്നു അനൂപ് ജീവനൊടുക്കിയത്.ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.സംസ്‌കാരം ഇന്ന് നടക്കും.അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.കൈത്തണ്ട മുറിച്ച ശേഷം ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
കഴിഞ്ഞ 23ന് അനൂപിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ കാലിന്റെ വളവ് മാറ്റാനായി ഏഴ് വയസ്സുകാരി ശസ്ത്രക്രിയയ്ക്ക് എത്തി.ശസ്ത്രക്രിയയ്ക്ക് ഇടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുട്ടി മരണത്തിന് കീഴടങ്ങി.കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇതിനിടെ കുട്ടിയുടെ ബന്ധുക്കള്‍ ചികിത്സ പിഴവ് ആരോപിച്ച് പോലീസില്‍ പരാതി നല്‍കി.മൃതദേഹവുമായി ആശുപത്രിയുടെ മുന്നില്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.സംഭവവുമായി പോലീസ് അന്വേഷണം തുടരുന്നതിന് ഇടെയാണ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഒരാഴ്ചയായി സമൂഹമാധ്യമങ്ങളില്‍ തന്നെയും കുടുംബത്തെയും കുറിച്ച് വരുന്ന ആരോപണങ്ങളില്‍ അനൂപ് ഏറെ അസ്വസ്ഥനായിരുന്നെന്നു സുഹൃത്തുക്കള്‍ പറയുന്നു.ഭാര്യ:ഡോ.അര്‍ച്ചന ബിജു.മകന്‍:കിത്തു