എച്ച്ഐവി പകർത്താൻ എട്ടുവയസുകാരിയെ യുവാവ് ബലാത്സംഗം ചെയ്തു.

ന്യൂഡൽഹി/ എച്ച്ഐവി പകർത്താനായി പ്രായപൂർത്തിയാകാത്ത എട്ടുവയസുകാരി യായ പെൺകുട്ടിയെ അയൽവാസിയായ യുവാവ് ബലാത്സംഗം ചെയ്തു. ഡൽഹി സ്വദേശിയായ 25കാരൻ സംഭവത്തിൽ അറസ്റ്റിലായി. എച്ച്ഐവി ബാധിതനായ യുവാവ് രോഗം പടർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് ഡൽഹി പോലീസ് പറഞ്ഞു.

അറസ്റ്റിലായി ദിവസങ്ങൾക്ക് ശേഷമാണ് പ്രതി എച്ച്ഐവി ബാധിതനാണെന്ന് പോലീസ് അറിയുന്നത്. ഇയാളുടെ പേരുവിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. എച്ച്ഐവി ബാധിതനാണെന്ന വിവരം പ്രതിക്ക് അറിയാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡനത്തിനിരയായ കുട്ടിയുടെ സമീപവാസിയാണ് 25കാരൻ.

അയൽവാസിയായ ആഗ്ര സ്വദേശി ജൂൺ പതിനഞ്ചിന് മകളെ ബലാത്സംഗം ചെയ്തെന്ന് വ്യക്തമാക്കി കുട്ടിയുടെ മാതാവ് ബദർപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽക്കുകയായിരുന്നു. സംഭവശേഷം പ്രതി ഒളിവിൽ പോയതായി അമ്മ പോലീസിനെ അറിയിച്ചു. പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് ഗുരുതരാവസ്ഥയിലായ കുട്ടിയെ എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പെൺകുട്ടിയുടെ കുടുംബവും യുവാവും ഒരേ അപ്പാർട്ട്മെൻ്റിലെ ഫ്ലാറ്റുകളിലാണ് താമസിച്ചു വന്നിരുന്നത്. കുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് 25കാരൻ ബലാത്സംഗം ചെയ്യുന്നത്. ഹരിയാനയിലെ പൽ വാൽ ജില്ലയിലെ ബാമിനിഖേരെ ഗ്രാമത്തിലെ വീട്ടിൽ നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസ് നാല് സംഘങ്ങളായി തിരിഞ്ഞാണ് ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ നടത്തിയത്.